കാബൂൾ: അഫ്ഗാനിസ്താന്റെ ഭരണം താലിബാൻ പിടിച്ചടക്കിയതോടെ അവിടെ നിന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവന്നത്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച കാബൂളിലെ അമ്യൂസ്മെന്റ് പാർക്കിൽ ആർത്തുല്ലസിക്കുന്ന ഭീകരരുടെ ദൃശ്യങ്ങൾ ഏറെ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോഴും പുറത്തുവന്നിരിക്കുന്നത്. ഒരു സൈനിക വിമാനത്തിന്റെ ചിറകിൽ കയർ കെട്ടി ഊഞ്ഞാലാടുന്ന ഭീകരരെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
അഫ്ഗാനിലെ ഇപ്പോഴത്തെ അവസ്ഥ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. താലിബാന്റെ പ്രവൃത്തികളെ
പരിഹസിച്ചാണ് എല്ലാവും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചൈനീസ് ഉദ്യോഗസ്ഥനാണ് വീഡിയോ ആദ്യം പങ്കുവെച്ചത്. ഒരു ഭീകരൻ ഊഞ്ഞാലിൽ ഇരിക്കുന്നതും രണ്ട് പേർ ചേർന്ന് അയാളെ ഊഞ്ഞാലാട്ടുന്നതും വീഡിയോയിൽ കാണാം.
The graveyard of EMPIRES and their WAR MACHINES. Talibans have turned their planes into swings and toys….. pic.twitter.com/GMwlZKeJT2
— Lijian Zhao 赵立坚 (@zlj517) September 9, 2021
ഒരിടത്ത് അഫ്ഗാൻ ജനതയെ ഭയപ്പെടുത്തി തങ്ങളുടെ ശരിയത്ത് നിയമം നടപ്പാക്കുകയും മറ്റൊരിടത്ത് ആർത്ത് ഉല്ലസിക്കുകയും ചെയ്യുന്ന ഭീകരരെയാണ് അഫ്ഗാനിൽ കാണാൻ സാധിക്കുന്നത്. അഫ്ഗാനിൽ നിന്നും പൂർണ്ണമായും പിന്മാറുന്നതിന് മുന്നോടിയായി വിമാനങ്ങളും കവചിത വാഹനങ്ങളും യുഎസ് പൂർണമായും ഉപയോഗ ശൂന്യമാക്കിയ ശേഷം അവിടെ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിലാണ് താലിബാന്റെ ആഹ്ലാദ പ്രകടനം.
കമീദ് കർസായി വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 73 എയർക്രാഫ്റ്റുകൾ, 10 ലക്ഷം ഡോളർ വീതം വിലയുള്ള നൂറോളം കവചിത വാഹനങ്ങൾ എന്നിവയാണ് യുഎസ് ഉപയോഗശൂന്യമാക്കിയ ശേഷം ഉപേക്ഷിച്ചത്. ആ വിമാനങ്ങൾ ഇനി പറക്കില്ലെന്നും ആർക്കും ഇനി പ്രവർത്തിപ്പിക്കാൻ ആവില്ലെന്നും ജനറൽ കെന്നത്ത് മക്കൻസി പറഞ്ഞിരുന്നു.
Comments