കൊച്ചി: ഭാരതമെന്തെന്ന് ലോകവേദിയിലെ പണ്ഡിതസദസ്സിന് മുന്നിൽ തലയുയർത്തിപ്പിടച്ച് നടത്തിയ ആ ഗർജ്ജനത്തിന് ഇന്ന് 128 വയസ്സ്. സ്വാമി വിവേകാനന്ദൻ എന്ന യുവസന്യാസി അന്നുവരെ പശ്ചാത്യസമൂഹം ധരിച്ചുവെച്ച എല്ലാ ധാരണകളേയും ഒരൊറ്റ പ്രസംഗത്തി ലൂടെയാണ് ചിക്കാഗോയിൽ മാറ്റിമറിച്ചത്. 1983 സെപ്തംബർ 11നാണ് ചിക്കാഗോയിൽ സ്വാമിവിവേകാനന്ദന് ഏതാനും നിമിഷങ്ങൾ മാത്രം സംസാരിക്കാൻ അവസരം ലഭിച്ചത്.
ലോകമതമഹാസമ്മേളനത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഒന്ന് പോയിവരാം എന്നുമാത്രം കരുതിയ നരേന്ദ്രനെന്ന സ്വാമിവിവേകാന്ദൻ പശ്ചാത്യന്റെ എല്ലാ മതാധിപത്യ അഹങ്കാരത്തിന്റേയും പത്തിയാണ് തന്റെ കൃത്യമായ വാക്ശരങ്ങളാൽ താഴ്ത്തിയത്. മിനിറ്റുകളോളം നീണ്ട കയ്യടിയിലൂടെ ആ സദസ്സിൽ കണ്ടത് വിവേകാനന്ദ ദർശനങ്ങളുടെ സ്വീകാര്യതയുടെ ആദ്യ നിമിഷങ്ങളായിരുന്നു. അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ എന്ന ഒറ്റ അഭിസംബോധനകൊണ്ട് ആ സദസ്സിന്റെ ഹൃദയത്തിലേക്ക് തന്നെയാണ് സ്വാമി വിവേകാന്ദൻ കാലെടുത്തുവെച്ചത്.
വിവേകവാണികൾ പിന്നീട് ലോകം ഏറെ ആദരവോടേയും സ്നേഹത്തോടേയും തികഞ്ഞ അത്ഭുതത്തോടേയുമാണ് കേട്ടിരുന്നത്. ഹൈന്ദവധർമ്മം ഉദ്ഘോഷിക്കുന്ന ത്യാഗം, സേവനം, കുടുംബസങ്കല്പം, സ്നേഹം എന്നിവയെക്കുറിച്ചും വേദസാരാംശങ്ങളുടെ വിശാലതയും വിശദീകരിച്ച സ്വാമി വിവേകാനന്ദനെ അതിഥിയായി ലഭിക്കാൻ പിന്നീട് പാശ്ചാത്യ ലോകത്തെ പണ്ഡിത സദസ്സുകൾ മത്സരിക്കുകയായിരുന്നു എന്നത് ചരിത്രം.
Comments