ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ക്ഷേത്രം അടിച്ചു തകർത്ത മതമൗലികവാദികളുടെ വിചാരണ ആരംഭിച്ചു. 85 പ്രതികളാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. പഞ്ചാബിലെ ഭീകര വിരുദ്ധ കോടതിയിലാണ് വിചാരണ.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് വിചാരണയ്ക്കായി കോടതി ഉത്തരവിട്ടത്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതികൾ ബഹവൽപൂർ ജയിലിലാണ് നിലവിലുള്ളത്.
ആഗസ്റ്റ് നാലിനായിരുന്നു പഞ്ചാബ് പ്രവിശ്യയിലെ വിഘ്നേശ്വര ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മതമൗലികവാദികൾ തകർത്ത ക്ഷേത്രം പുന:ർനിർമ്മിച്ച് നൽകാനും പാക് സർക്കാർ തയ്യാറായിട്ടുണ്ട്.
സംഭവത്തിൽ ഇടപെട്ട സുപ്രീംകോടതി പ്രതികളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിട്ടിരുന്നു. ഇത് പ്രകരം ഇവരിൽ നിന്നായി 10 ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി ഈടാക്കിയത്. ഈ തുക ഉപയോഗപ്പെടുത്തിയാകും ക്ഷേത്രം നിർമ്മിക്കുക.
Comments