ചെന്നൈ: നീറ്റ് പരീക്ഷ നടന്നതിന് പിന്നാലെ പരാജയഭീതിയിൽ തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥിനിയുടെ ആത്മഹത്യ. അരിയാളൂർ ജില്ലയിലെ 18കാരിയാണ് പരീക്ഷയ്ക്ക് പിന്നാലെ ആത്മഹത്യ ചെയ്തത്.
തനിക്ക് നീറ്റ് പരീക്ഷ വളരെ പ്രയാസകരമായിരുന്നുവെന്ന് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. സത്തംപടിയിലെ വീട്ടിൽ കുടുംബാംഗങ്ങൾ പുറത്തുപോയ സമയത്താണ് പെൺകുട്ടി തൂങ്ങിമരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
നംകലിലെ സ്വകാര്യ സ്കൂളിൽ നിന്നും 600ൽ 562 മാർക്ക് വാങ്ങിയാണ് പെൺകുട്ടി പ്ലസ്ടു വിജയിച്ചത്. തമിഴ്നാട് ബാർകൗൺസിൽ അംഗവും അരിയാളൂർ കോടതിയിലെ അഭിഭാഷകനുമാണ് പിതാവ്.
Comments