ന്യൂഡൽഹി: ലോകവ്യാപകമായി കൊറോണ മഹാമാരി ദുരന്തം വിതച്ച പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലെ ആരോഗ്യ മേഖല വലിയ പുരോഗതി കൈവരിച്ചതായി റിപ്പോർട്ട്. ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യങ്ങളിലടക്കം അസൂയാവഹമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ മരണ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
കൊറോണ വൈറസ് സൃഷ്ടിച്ച ബുദ്ധിമുട്ടുകൾക്കിടയിലും ഇത് സാധ്യമായത് ഏറെ അഭിനന്ദാർമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രാജ്യത്ത് ആദ്യത്തെ കൊറോണരോഗ സ്ഥിരീകരണത്തിന് ശേഷം ഇതുവരെയുള്ള കാലയളവിൽ ആശുപത്രികളിലെ ഓക്സിജൻ കിടക്കകളുടെ എണ്ണത്തിൽ ഏഴ് മടങ്ങ് വർദ്ധനവ് ഉണ്ടായി. ഐസൊലേഷൻ കിടക്കകൾ 41 ഇരട്ടിയും ഐസിയു കിടക്കകൾ 44 ഇരട്ടിയും വർദ്ധിച്ചു.
ഓക്സിജൻ കിടക്കകളുടെ എണ്ണം 50,583 മാത്രമായിരുന്നത് രാജ്യത്താകമാനമുള്ള ആശുപത്രികളിലായി 3,81,758ആയി വർദ്ധിച്ചു. ഐസൊലേഷൻ കിടക്കകളുടെ എണ്ണം 41,000 ൽ നിന്നും 17,17,227 ആയി മാറി. ഐസിയു കിടക്കകൾ 25,000 ആയിരുന്നത് 1,13,035 ആയാണ് വർദ്ധിച്ചത്. അതേ സമയം കൊറോണ വ്യാപനത്തിന്റെ ആരംഭകാലത്ത് കൊറോണ ചികിത്സയ്ക്ക് മാത്രമായി സജ്ജീകരിച്ച ആശുപത്രികൾ 163 ആയിരുന്നു. ഇപ്പോൾ രാജ്യത്ത് കൊറോണ ചികിത്സയ്ക്ക് മാത്രമായി 4,096 ആശുപത്രികളുണ്ട്.
കാറ്റഗറി രണ്ട് വിഭാഗത്തിൽ പെടുന്ന 7,929 കൊറോണ ഹെൽത്ത് സെന്ററുകളും 9,954 ഡെഡിക്കേറ്റഡ് കൊറോണ കെയർ സെന്ററുകളും ഇപ്പോഴുണ്ട്. രോഗബാധിതനായ ആളെ ക്വാറന്റൈനിൽ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ അടക്കമുള്ള സംവിധാനങ്ങൾ ഇപ്പോൾ രാജ്യത്ത് ലഭ്യമാണ്. ആശുപത്രികളിലെ സൗകര്യങ്ങൾക്ക് പുറമേ 5,601 ഐസൊലേഷൻ റയിൽവേ കോച്ചുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഹ്ര്വസ്വകാലയളവിലാണ് രാജ്യത്തെ ആരോഗ്യ രംഗത്ത് ഇത്രയേറെ വികസനം ഉണ്ടായതെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.ഒരു വശത്ത് പര്ശോധനകളും ചികിത്സയും ക്വാറെന്റൈൻ സൗകര്യങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം മറു വശത്ത് ആശുപത്രി സൗകര്യങ്ങൾ നിലവിലുള്ളതിൽ നിന്ന് പതിൻമടങ്ങ് ഇരട്ടിയാക്കുകയായിരുന്നു.
Comments