കാബൂൾ: അഫ്ഗാനിസ്താൻ താലിബാൻ ഭീകരർ പിടിച്ചെടുത്തതോടെ മനുഷ്യത്വം മരവിക്കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്. ഇത് തെളിയിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും അഫ്ഗാനിൽ നിന്നും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മനുഷ്യാവകാശ പ്രവർത്തകനായ ഇഹ്തേഷാം തന്റെ ട്വിറ്ററിൽ പങ്കുവെച്ച അഫ്ഗാനിൽ നിന്നുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
രണ്ട് യുവാക്കളെ പൊതു സ്ഥലത്ത് കെട്ടിത്തൂക്കിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ബോലോ തക്ബീർ അല്ലാഹു അക്ബർ’ എന്ന് വിളിച്ചുകൊണ്ടാണ് യുവാക്കൾക്ക് നേരെ ഭീകരർ വെടിയുതിർക്കുന്നത്. മനുഷ്യത്വം കൊല്ലപ്പെട്ടു എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
രാജ്യത്തെ ജനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പറഞ്ഞാണ് താലിബാൻ അധികാരത്തിലേറിയതെങ്കിലും തികച്ചും വിപരീതമായ പ്രവൃത്തികളാണ് അഫ്ഗാനിൽ നടക്കുന്നത്. അഫ്ഗാനിസ്താനിൽ സർക്കാർ രൂപീകരിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും താലിബാൻ അവരുടെ തനിനിറം കാട്ടിത്തുടങ്ങിയെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments