ന്യൂഡല്‍ഹി : മുത്വലാഖ് ചൊല്ലിയ ഭാര്യയെ വീണ്ടും വിവാഹം കഴിക്കാനായി ഭീഷണിപ്പെടുത്തിയ എ.ഐ.എം.ഐ.എം. നേതാവ് റിയാസുദ്ദീനെതിരേ പോലീസിൽ പരാതി . ഡല്‍ഹി ജാമിയ നഗറില്‍ താമസിക്കുന്ന യുവതി നല്കിയ പരാതിയിൽ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു .
ബലാത്സംഗ ശ്രമം, കയ്യേറ്റം എന്നിവയ്ക്ക് പുറമേ സ്ത്രീ പീഡനത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും നേതാവിനെതിരെ കേസെടുത്തു. 2012-ലാണ് റിയാസുദ്ദീന്‍ യുവതിയെ വിവാഹം കഴിച്ചത്. പിന്നീട് മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തി.
എന്നാൽ 9 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് റിയാസുദ്ദീൻ യുവതിയെ തേടിയെത്തി . മുത്വലാഖ് ചൊല്ലിയതിനാൽ തന്റെ സുഹൃത്ത് ഫരിയാദിനെ ആദ്യം വിവാഹം കഴിക്കണമെന്നും പിന്നീട് ബന്ധം വേർപെടുത്തി തന്നെ വിവാഹം കഴിക്കണമെന്നുമാണ് റിയാസുദ്ദീൻ ആവശ്യപ്പെട്ടത് .
എന്നാൽ യുവതി വിസമ്മതിച്ചതോടെ, റിയാസുദ്ദീൻ മുൻ ഭാര്യയെ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു . ബലമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ യുവതി എതിർത്തതോടെ സ്ഥലത്ത് ബഹളവും തർക്കവുമുണ്ടായി . എ.ഐ.എം.ഐ.എം. സെക്രട്ടറിയായ റിയാസുദ്ദീന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.
Comments