ന്യൂഡൽഹി: അഫ്ഗാൻ മണ്ണിൽ നിന്നും ഭീകരരെ ഇല്ലാതാക്കാനുള്ള നടപടികൾ വേഗത്തിലാ ക്കണമെന്ന് ഇന്ത്യ. പാകിസ്താൻ കേന്ദ്രമാക്കിയ ലഷ്ക്കർ ഇ തൊയ്ബയും ജയ്ഷെ ഇ മുഹമ്മ ദുമാണ് അഫ്ഗാനിലെ താലിബാനെ സഹായിക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നും കടന്നുകയറുന്ന ഇത്തരം ഭീകരരെ പാടെ പുറന്തള്ളണമെന്നതാണ് പ്രമേയത്തിലെ സുപ്രധാന ഭാഗം. ഈ വിഷയത്തിലെ മെല്ലെപ്പോക്ക് ലോകത്തിനാകമാനം വലിയ ഭീഷണിയാകുമെന്നും ഷ്രിംഗ്ല പറഞ്ഞു.
സുരക്ഷാ കൗൺസിലിന്റെ 2593-ാം പ്രമേത്തിലാണ് അഫ്ഗാൻ വിഷയം വിശദമായി ചർച്ച ചെയ്തത്. താലിബാനെ സഹായിക്കുന്ന ഭീകരസംഘടനകളുടേയും പാകിസ്താന്റേയും എല്ലാ വിവരങ്ങളും ഇന്ത്യയാണ് മുന്നോട്ട് വെച്ചത്. താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ പാകിസ്താൻ അതിർത്തിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും ലഷ്ക്കറും ജയ്ഷെ മുഹമ്മദും താവളമടിച്ചിരിക്കുകയാണ്. താലിബാന്റെ കീഴിൽ പരിശീലന കേന്ദ്രങ്ങളും താവളങ്ങളും കൂടുതൽ വിപുലമാക്കുന്നതിന്റെ തെളിവുകളും ഇന്ത്യ പുറത്തുവിട്ടിരുന്നു.
അമേരിക്കൻ സൈന്യവും സഖ്യസേനയും മുൻകൂട്ടി നൽകിയ സൂചനകളും ഇന്ത്യ സഭയെ ഓർമ്മിപ്പിച്ചു. അഫ്ഗാനിലെ ഭീകരത കുറയാത്തതിനു കാരണം പാകിസ്താൻ നൽകുന്ന സഹായമാണെന്ന മുൻകാല തെളിവുകളും സഭ വിശദമായി ചർച്ച ചെയ്തിരുന്നു.
വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഐക്യരാഷ്ട്ര പൊതുസഭയുടെ യോഗത്തിലും അഫ്ഗാൻ വിഷയത്തിലെ ആശങ്ക എടുത്തുപറഞ്ഞിരുന്നു.
കാബൂൾ വിമാനത്താവളം ലോകരാജ്യങ്ങൾക്ക് ഉപയോഗിക്കാനാകണം. വിദേശ പൗരന്മാരു ടേയും സ്ത്രീകളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ജയശങ്കർ സഭയിൽ പറഞ്ഞു. ഒരു രാജ്യമെന്ന നിലയിൽ ഭരണകൂടങ്ങളുമായി ഒത്തുചേർന്ന് പ്രവർത്തിക്കാനാണ് താലിബാൻ ശ്രമിക്കേണ്ടത്. മനുഷ്യാവകാശം സംരക്ഷിച്ചുകൊണ്ടുള്ള നടപടികളിലേക്ക് എത്രയും പെട്ടന്ന് കടക്കണമെന്നും ജയശങ്കർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
Comments