ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയവരെ പോലീസ് കസ്റ്റഡിയിൽ വിട്ട് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. പതിനാലു ദിവസത്തേക്കാണ് ഭീകരരെ തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി പോലീസിന് കൈമാറിയത്. പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐ പരിശീലി പ്പിച്ചവരെന്ന് കരുതുന്ന രണ്ടുപേരെയടക്കമാണ് പോലീസ് ചോദ്യം ചെയ്യുന്നത്.
ഡൽഹി മെട്രോപോളീറ്റൻ ചീഫ് മജിസ്ട്രേറ്റ് പങ്കജ് ശർമ്മയാണ് ഭീകരരെ വിട്ടുകിട്ടാനുള്ള പോലീസിന്റെ അപേക്ഷ പരിഗണിച്ചത്. ഷീൻ ഖ്വമാർ, മുഹമ്മദ് അമീർ ജാവേദ് എന്നിവ രെയാണ് ഡൽഹി പോലീസ് കൂടുതൽ ചോദ്യം ചെയ്യുന്നത്. ആകെ ആറുപേരെയാണ് ഇന്നലെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. നാലുപേരെ ഇന്നലെതന്നെ കോടതി റിമാന്റ് ചെയ്തിരുന്നു.
പിടികൂടപ്പെട്ട ഭീകരരുടെ കൂട്ടാളികൾ പലസംസ്ഥാനങ്ങളിലുണ്ടാകാം എന്ന ശക്തമായ നിഗമനത്തിലാണ് പോലീസ്. വിവിധ നഗരങ്ങളിൽ ഒരേ സമയത്ത് ആക്രമണം നടത്താൻ പാകത്തിന് സ്ഫോടകവസ്തുക്കളും പല സംഘങ്ങളും വിവിധ ഇടങ്ങളിലായി സൂക്ഷിച്ചി ട്ടുണ്ടെന്നും ഭീകരവിരുദ്ധ സ്ക്വാഡ് കോടതിയെ ധരിപ്പിച്ചു. ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണത്തിനാണ് ഇവർപദ്ധതി തയ്യാറാക്കിയതെന്നും ഡൽഹി പോലീസ് അറിയിച്ചു.
Comments