പാലക്കാട്: പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ച മുറിയിൽ പോപ്പുലർ ഫ്രണ്ടിന്റെ നോട്ടീസ് കണ്ടെത്തി. രാമജന്മഭൂമിയിലെ തർക്കമന്ദിരം വിഷയത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട നോട്ടീസും, സിറാജു നിസ്സയുടെ മരണവാർഷികവുമായി ബന്ധപ്പെട്ട നോട്ടീസുമാണ് കണ്ടെത്തിയത്. അതേസമയം ഇത് ഇസ്ലാമിക് സ്റ്റേറ്റ് രേഖകളല്ലെന്നും പോലീസ് വ്യകതമാക്കി
സംഭവത്തിൽ കോഴിക്കോട് സ്വദേശി നടത്തിയ എക്സ്ചേഞ്ചിൽ പാലക്കാട്ടെ യുവാക്കളുടെ പങ്കും അന്വേഷിക്കും. അനധികൃത എക്സ്ചേഞ്ച് നാലുവർഷത്തോളം പ്രവർത്തിച്ചെന്നാണ് ഐ.ബിയുടെ കണ്ടെത്തൽ. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലുള്ള എംഎ ടവറലാണ് എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ആയൂർവേദ മരുന്ന് കടയുടെ മറവിലായിരുന്നു സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്.
എക്സ്ചേഞ്ചിനെക്കുറിച്ച് വിവരം ലഭിച്ചതോടെ പൂട്ട് പൊളിച്ച് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ പത്തിലധികം സിം കാർഡുകൾ, റൂട്ടറുകൾ അഡ്രസ്സ് എഴുതിയ നോട്ടുബുക്കുകൾ തുടങ്ങിയവ കണ്ടെത്തി. പാലക്കാട് കുളവൻമുക്ക് സ്വദേശി ഹുസൈനാണ് എക്സ്ചേഞ്ചിന്റെ നടത്തിപ്പുകാരൻ.
Comments