ഭോപ്പാൽ : ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റിലായ മധ്യപ്രദേശ് ഉജ്ജയിനി സ്വദേശിനി ഷിറിൻ ഹുസൈനെതിരെ നിരവധി കേസുകൾ . യുണൈറ്റഡ് ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റിൽ ദേശീയ സെക്രട്ടറി എന്ന പേരിലായിരുനു ഷിറിന്റെ തട്ടിപ്പ് . ജോലി വാഗ്ദാനം ചെയ്ത വ്യക്തികളിൽ നിന്നും അറുപതിനായിരം വരെ ഷിറിൻ ഈടാക്കിയിരുന്നു . ഇവർക്ക് വ്യാജ നിയമന ഉത്തരവുകളും നൽകിയിരുന്നു .
ഗാർഹിക പീഡനം, ഭൂമി തർക്കം, ചൂഷണം എന്നിവ അനുഭവിക്കുന്ന ദുർബലരായ ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് ഷിറിൻ ഹിന്ദു പ്രദേശങ്ങളിൽ ലഘുലേഖകളും വിതരണം ചെയ്തിരുന്നു . നീതി വാഗ്ദാനം ചെയ്ത സ്ത്രീകളെ ഷിറിൻ ഇരയാക്കി.ഗാർഹിക പീഡനത്തിന്റെ ഇരകളുമായി ഷിറിൻ ഹുസൈൻ വ്യക്തിപരമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല പീഡനത്തിനിരയായ യുവതികളിൽ നിന്ന് പീഡിപ്പിച്ച പ്രതികളുടെ വിവരങ്ങൾ ചോദിച്ചറിയുകയും , ഈ വിവരങ്ങൾ വച്ച് പ്രതികളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു .
2019 ൽ യുണൈറ്റഡ് ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റിന്റെ മധ്യപ്രദേശിലെ സെക്രട്ടറിയായി ഷിറിനെ നിയമിച്ചുവെന്നും എന്നാൽ സഹപ്രവർത്തകരുമായി ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ഏതാനും മാസങ്ങൾക്ക് ശേഷം അവരെ സസ്പെൻഡ് ചെയ്തുവെന്നും ട്രസ്റ്റിന്റെ ദേശീയ പ്രസിഡന്റായിരുന്ന മധു യാദവ് പറഞ്ഞിരുന്നു.
ഹിന്ദു സ്ത്രീകളെ മധ്യവയസ്കരും വൃദ്ധരുമായ മുസ്ലീം പുരുഷന്മാരെ കൊണ്ട് വിവാഹം കഴിപ്പിക്കാറുണ്ടായിരുന്നു ഷിറിൻ . വിവാഹത്തിന് ശേഷം, ഈ ഭർത്താക്കന്മാർക്കെതിരെ പരാതി നൽകാൻ സ്ത്രീകളെ നിർബന്ധിക്കും . ഇങ്ങനെയും ഷിറിൻ പണം തട്ടിയിരുന്നു . ഈ കേസും അന്വേഷണത്തിലാണ്.
ചൊവ്വാഴ്ച, ഷിറിനെതിരെ നാലാമത്തെ കേസും രജിസ്റ്റർ ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് 13,000 രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി, പക്ഷേ ഇതുവരെ വിവാഹം നടന്നില്ല. കനയ്യലാൽ എന്നയാളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത് . വിവാഹം നടക്കാതെ വന്നപ്പോൾ അയാൾ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഷിറിൻ വിസമ്മതിച്ചു. താജ്പൂരിൽ, കുടുംബ തർക്കങ്ങൾ പരിഹരിക്കുക എന്ന പേരിൽ ഷിറിൻ രണ്ട് പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ഷിറിന്റെ ബാങ്ക് അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് പോലീസ് കണ്ടെത്തിയത് . നിരവധി രാഷ്ട്രീയക്കാർക്കും ഷിറിനുമായി ബന്ധമുണ്ടെന്നാണ് സൂചന.
Comments