ജനീവ : ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്താനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. പാകിസ്താൻ ഭീകരരെ പിന്തുണയ്ക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നതായും ഇന്ത്യ കൗൺസിലിൽ വ്യക്തമാക്കി.
സിഖുകാരും , ഹിന്ദുക്കളും, ക്രിസ്ത്യാനികളും , അഹ്മദിയകളും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളെയും പെൺകുട്ടികളെയും പാകിസ്താനിൽ തട്ടിക്കൊണ്ടുപോകുന്നു . അവർ പലപ്പോഴും നിർബന്ധിത വിവാഹത്തിനും, മതപരിവർത്തനം വിധേയരാകുന്നു, ”മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ അവകാശമില്ല . ഈ സംഘടനയെ ഒന്നും ചെയ്യാനാകാത്ത വിധത്തിൽ പാകിസ്താൻ ബന്ദിയാക്കി വച്ചിരിക്കുകയാണെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.
മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് പാകിസ്താനെപ്പോലുള്ള പരാജയപ്പെട്ട ഒരു രാജ്യത്ത് നിന്ന് പാഠങ്ങൾ പഠിക്കേണ്ട ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി .
Comments