പാലക്കാട് : ആയുർവേദ ഫാർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയ കേസിൽ പുതിയ വഴിത്തിരിവ്. സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ സിം കാർഡുകൾ ബംഗളൂരുവിൽ നിന്ന് എത്തിച്ചാണെന്ന് കണ്ടെത്തി.വിദേശത്ത് നിന്ന് എക്സ്ചേഞ്ചിലേക്ക് നിരവധി കോളുകൾ വന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ഇവിടെ നിന്നും എട്ട് സിം കാർഡുകളും 32 ഉപയോഗിച്ച സിം കാർഡുകളും പോലീസ് കണ്ടെത്തിയിരുന്നു.കുഴൽമന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ് എക്സ്ചേഞ്ച് പ്രവർത്തിച്ചതായി കണ്ടെത്തിയത്.പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ (എം.എ.) ടവറിലെ വാടകമുറിയിലാണ് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയത് .തുടർന്ന് നടത്തിയ പരിശോധയിൽ പോലീസ് പോപ്പുലർ ഫ്രണ്ടിന്റെ ലഘുലേഖകൾ കണ്ടെടുത്തു.
ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മേട്ടുപ്പാളയം എക്ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്.
അതേ സമയം കഴിഞ്ഞ ദിവസം മലപ്പുറത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ പ്രതി അറസ്റ്റിലായി.മലപ്പുറം കീഴ്ശേരി സ്വദേശി വാണിയംകോൾ മിസ്ഹബാണ് പിടിയിലായത്. ആധുനിക യന്ത്ര സംവിധാനങ്ങളടക്കമാണ് പ്രതി പോലീസ് പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതി നടത്തിയിരുന്ന മൂന്നു സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പോലീസ് കണ്ടെടുത്തു.
Comments