കൊച്ചി: ബെവകോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മദ്യം വാങ്ങാനെത്തുന്നവർക്ക് മാനുഷിക പരിഗണന നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മദ്യം വാങ്ങാനെത്തുന്നവരെ പൊതു സമൂഹത്തിന് മുൻപിൽ കാഴ്ച വസ്തുക്കളാക്കരുതെന്നും കോടതി നിർദേശം.
ബെവ്ക്കോ ഔട്ടലെറ്റുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.ഇക്കാര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം എക്സൈസ് കമ്മീഷ്ണറുടെ ഉത്തരവാദിത്വമാണ്. വീഴ്ചയുണ്ടായാൽ എക്സൈസ് കമ്മീഷ്ണറായിരിക്കും മറുപടി പറയേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം സൗകര്യങ്ങളൊരുക്കുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതെ ശ്രദ്ധിക്കണമെന്ന് കോടതി കൂട്ടിച്ചേർത്തു.അതേസമയം സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ 96 മദ്യശാലകളിൽ 32 എണ്ണം മാറ്റിസ്ഥാപിക്കുമെന്നും ബാക്കിയുള്ളവയിൽ സൗകര്യം മെച്ചപ്പടെുത്തുമെന്നും ബെവ് കോ ഹൈക്കോടതിയെ അറിയിച്ചു.
കഴിഞ്ഞ തവണ അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്കോ ഔട്ട്ലൈറ്റുകളിൽ എത്രയെണ്ണം പൂട്ടിയെന്ന് കോടതി ചോദിച്ചിരുന്നു.ബെവ്കോ ഔട്ടലൈറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന് സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് അന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസം മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തെരഞ്ഞെടുത്ത് ഔട്ട്ലൈറ്റുകളിലാണ് ഓൺലൈൻ ബുക്കിങ് സംവിധാനം നടപ്പിലാക്കിയത്. ബെവകോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വെബ് സ്പിരിറ്റ് എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോം സജ്ജീകരിച്ചിട്ടുണ്ട്.
Comments