ലക്നൗ : മഥുരയിലെ കൃഷ്ണ ജന്മഭൂമിയും ഷാഹി ഈദ്ഗാഹ് പള്ളിയും തമ്മിൽ നിലനിൽക്കുന്ന ഭൂമി തർക്കം ഒത്തു തീർപ്പാക്കാൻ കോൺഗ്രസ് ഇടപെട്ടിരുന്നതായി റിപ്പോർട്ട് . മുസ്ലീങ്ങളെ പ്രീണിപ്പിക്കാനായാണ് കോൺഗ്രസ് ഈ വിഷയത്തിൽ ഇടപെട്ടിരുതെന്നാണ് സൂചന .
1968 ൽ ക്ഷേത്രത്തിനും പള്ളിക്കും ഇടയിലുള്ള തർക്കം ഒത്തുതീർപ്പാക്കിയത് അസാധുവാക്കാൻ അഭിഭാഷകരായ മഹേന്ദ്ര പ്രതാപ് സിംഗും രാജേന്ദ്ര മഹേശ്വരിയും മഥുരയിലെ സിവിൽ കോടതിയിൽ അപേക്ഷ നൽകിയിരുന്നു . മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ കോൺഗ്രസ് പാർട്ടിയാണ് ഇത്തരത്തിൽ ഒത്തുതീർപ്പ് നടത്തിയതെന്നും അവർ പറഞ്ഞു .
ഷാഹി ഈദ്ഗാഹ് പള്ളിയും കൃഷ്ണ ജന്മഭൂമി സേവാ സംഘവും തമ്മിലുള്ള ഒത്തുതീർപ്പ് നിയമവിരുദ്ധമാണെന്നും, കൃഷ്ണ ജന്മഭൂമി സേവാസംഘം കൃഷ്ണ ജന്മഭൂമിയുടെ സൂക്ഷിപ്പുകാരല്ലെന്നും അപേക്ഷയിൽ പറയുന്നു . ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തിന്റെ യഥാർത്ഥ സംരക്ഷകർ ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റാണ്.
ശ്രീകൃഷ്ണ ജന്മഭൂമി സേവാ സംഘത്തിന്റെയും ഷാഹി ഈദ്ഗാഹ് പള്ളിയുടെയും എല്ലാ ഉന്നത ഭാരവാഹികളും കോൺഗ്രസിലെ ഉയർന്ന അംഗങ്ങളാണെന്നതിനും അപേക്ഷകർ തെളിവ് നൽകിയിട്ടുണ്ട്.
ശ്രീകൃഷ്ണ ക്ഷേത്ര കോംപ്ലക്സിൽ 13.37 ഏക്കർ ഭൂമിയിലാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത് . ഇത് പൊളിച്ച് ഈ ഭൂമി ക്ഷേത്രത്തിന് തിരികെ നൽകണമെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്.
Comments