ന്യൂഡൽഹി: ഡൽഹിയിൽ സ്വർണ്ണം പണവും കവർന്ന കേസിൽ നാല് പേർ പിടിയിൽ. തലസ്ഥാന നഗരമായ മൗര്യ എൻക്ലേവിലാണ് സംഭവം നടന്നത്. 50 ലക്ഷത്തിന്റെ സ്വർണ്ണവും 45,400 രൂപയുമാണ് കവർന്നത്.
സെപ്തംബർ 14 നാണ് നാലംഗ സംഘം 55 വയസുളള സ്ത്രീയുടെ വീട്ടിൽ കയറി കവർച്ച നടത്തിയത്. വീട്ടിൽ തനിച്ചായിരുന്ന സ്ത്രീയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞായിരുന്നു ആക്രമണം. പീന്നിട് തുണി കൊണ്ട് കെട്ടിയിട്ടായിരുന്നു കവർച്ച നടത്തിയത്. പുതിയ പാചകക്കാരനായ അമനും തൂപ്പുകാരനായ സഞ്ജീവും ചേർന്നാണ് ആക്രമണം നടത്തിയതെന്നും സ്ത്രീ പോലീസിന് സൂചന നൽകി.
ആഭരണത്തിനും പണത്തിനും പുറമേ മുറിയിൽ വച്ചിരുന്ന ആപ്പിൾ ഐഫോണും ഗോദ്രെജ്‌ന്റെ ഒരു ഇലക്ട്രോണിക് ഉപകരണവുമാണ് ഇവർ കൊണ്ടുപോയതെന്നും പോലീസ് അറിയിച്ചു.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 392, 394, 34 എന്നി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ വഴി പ്രതികളെ ഡൽഹിയിലെ ഷകുർപൂർ പ്രദേശത്തിനടുത്തുള്ള മണ്ഡിവാല പാർക്കിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Comments