വാഷിംഗ്ടൺ: കാബൂളിൽ താലിബാൻ ഭീകരർക്കെതിരെ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നിരപരാധികളെന്ന് സമ്മതിച്ച് സൈന്യം. പലായനം ചെയ്യാനിരുന്ന കുടുംബത്തിന് നേരെയായിരുന്നു ഡ്രോൺ ആക്രമണം. അഫ്ഗാൻ ദൗത്യ ചുമതലയുണ്ടായിരുന്ന അമേരിക്കൻ സൈനിക മേധാവി ജനറൽ ഫ്രാങ്ക് മെക്കൻസിയാണ് കുറ്റസമ്മതം നടത്തിയത്.
ഖൊറാസൻ ഐ.എസ് ഭീകരർ കൊല്ലപ്പെട്ടെന്നായിരുന്നു അമേരിക്കയുടെ ആദ്യ നിഗമനം. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വധിക്കപ്പെട്ട കുടുംബാംഗങ്ങളുടെ വിയോഗത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തി. ഒരു യുദ്ധഭൂമിയിൽ മരണങ്ങൾ ഒഴിവാക്കാനാവാത്തതാണ്. എന്നാൽ സംഭവിച്ചത് വലിയ തെറ്റാണെന്നും ലോയ്ഡ് സമ്മതിച്ചു.
13 സൈനികർ കൊല്ലപ്പെട്ടതടക്കം നൂറുകണക്കിന് പേരാണ് കാബൂൾ വിമാനത്താവള കവാടത്തിന് മുന്നിലെ ചാവേർ ആക്രമണത്തിൽ ഇല്ലാതായത്. ഭീകരർക്കെതിരെ പിറ്റേദിവസം തന്നെ അമേരിക്ക പ്രത്യാക്രമണം നടത്തുകയായിരുന്നു. എന്നാൽ ഒരു വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിനെ ലക്ഷ്യമാക്കിയാണ് മിസൈൽ പാഞ്ഞത്. 10 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കയ്ക്കായി പ്രവർത്തിച്ചിരുന്ന പരിഭാഷകനും കുടുംബവുമാണ് കൊല്ലപ്പെട്ടതെന്നും അമേരിക്ക സ്ഥിരീകരിച്ചു. വെള്ളം നിറച്ച കന്നാസുകൾ ബോംബുകളാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമി ച്ചതെന്നാണ് വിശദീകരണം.
അവസാന ഘട്ടത്തിലെ രക്ഷാപ്രവർത്തനത്തിനൊപ്പം അമേരിക്കയിലേക്ക് കടക്കാൻ സാധനങ്ങൾ ജീപ്പിലേക്ക് വയ്ക്കുന്നതിനിടെയാണ് മിസൈൽ പതിച്ചത്. ഭീകരർ കൊല്ലപ്പെട്ടന്ന വാർത്തകളാണ് കാബൂളിൽ നിന്നും പുറത്തുവന്നത്. വിമാനത്താവളത്തിന് കിലോമീറ്റർ മാത്രം അകലെയുള്ള ഒരു വീടിന് നേരെയാണ് അമേരിക്കയുടെ ഡ്രോൺ മിസൈൽ അയച്ചത്.
Comments