ഗിൽഗിത്: അധിനിവേശ കശ്മീരിലെ ഗിൽഗിത് ബാൾട്ടിസ്താനെ പരമാവധി ചൂഷണം ചെയ്യാനൊരുങ്ങി പാകിസ്താൻ. യൂറേനിയത്തിന്റെ അതിവിപുലമായ ശേഖരത്തിലാണ് പാകിസ്താന്റെ കണ്ണ്. ചൈനയിലേക്ക് ആണവോർജ്ജസംബന്ധമായ ആവശ്യത്തിന് യുറേനിയം കയറ്റി അയക്കുക എന്നതു തന്നെയാണ് പാകിസ്താന്റെ പ്രധാന ലക്ഷ്യം. ഇറാനും ആണവാവശ്യങ്ങൾക്ക് യുറേനിയം ആവശ്യമുള്ളതും പാകിസ്താൻ അവസരമാക്കുകയാണ്.
കടുത്ത പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന തരത്തിലുള്ള ഖനനമാണ് നടക്കാൻ പോകുന്നതെന്ന് ഗിൽഗിത് ജനത ആരോപിച്ചു. ഗിൽഗിത് ബാൾട്ടിസ്താനിലെ ഹൈദർ ആബാദ്, ഹുൻസാ നഗർ,സ്കർദു, ഗിസാർ മേഖലകൾ ആണവോർജ്ജരംഗത്തെ പാകിസ്താൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു. പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഖൈബർ പഖ്തൂണ്ഖ്വായിലെ ദാർഗായ് ഗ്രാമവും ഖനനത്തിനായി നോക്കിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഗിൽഗിത് ബാൾട്ടിസ്താൻ മേഖലയിലെ ജനങ്ങളെ ശത്രുക്കളായി കാണുന്ന ഇമ്രാൻ ഭരണകൂടം ജനദ്രോഹ നടപടികളാണ് പ്രവിശ്യയിൽ നിരന്തരം സ്വീകരിക്കുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തിയുള്ള അണക്കെട്ട് നിർമ്മാണം ചൈനയുടെ സഹായത്താൽ നടക്കുകയാണ്. ഇതിനെതിരെ നിരന്തരം പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിന് പുറമേയാണ് വിവിധ പർവ്വത മേഖലകളിൽ അപകടകരങ്ങളായ ഖനികൾ പ്രവർ ത്തിപ്പിക്കാനൊരുങ്ങുന്നത്. വരുന്ന അഞ്ചുവർഷം കൊണ്ട് യുറേനിയത്തിലൂടെ മാത്രം 2400 കോടി രൂപയാണ് വരുമാനം ലക്ഷ്യമിടുന്നത്. 36 കിണറുകളാണ് ഇതിനായി കുഴിക്കേണ്ടി വരിക. അന്താരാഷ്ട്ര ആണവോർജ്ജ നിയന്ത്രണ ഏജൻസികളുടെ നിതാന്ത ജാഗ്രതയാണ് പാകിസ്താന്റെ മെല്ലെപോക്കിന് കാരണം.
Comments