വാഷിങ്ടൺ: മരിച്ചിട്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്ന് പറയുന്നത് തന്നെ അവശ്വസനീയമാണ്. മരിച്ച് 45 മിനിറ്റിനുളളിൽ ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്ന വാർത്ത ശാസ്ത്ര ലോക്കത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ അങ്ങനെയൊരു വിചിത്ര സംഭവം നടന്നിരിക്കുകയാണ് ഒരു വയോധികയുടെ ജീവിതത്തിൽ.
യുഎസിലെ മേരിലാൻഡിലാണ് സംഭവം നടന്നത്. കാത്തി പാറ്റെനിന എന്ന വയോധികയാണ് മരിച്ചിട്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു കാത്തി മരിച്ചത്. മകൾ സ്റ്റേസി ഫിഫറിന് പ്രസവവേദന അനുഭപ്പെട്ടത്തോടെ ഇരുവരും ആശുപത്രിയിൽ എത്തിയതായിരുന്നു. പെട്ടന്നായിരുന്നു കാത്തിക്ക് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്.
ഉടൻ തന്നെ കാത്തിയെ എമർജൻസി റൂമിലേക്ക് മാറ്റി ഓക്സിജൻ നൽകുകയും ചെയ്തു.എന്നാൽ ഹ്യദയമിടിപ്പ് കുറവായതിനാൽ കാത്തി ഹൃദയഘാതമൂലം മരിച്ചതായി ഡോക്ടർമാർ സ്ഥീരികരിച്ചു.
എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ മകൾ അലോറ എന്ന കുഞ്ഞിന് ജന്മംനൽകി. അപ്പോഴേക്കും കാത്തി മരിച്ചിട്ട് 45 മിനിറ്റ് ആയിരുന്നു. മകളുടെ പ്രസവ വാർത്തയോടൊപ്പം കാത്തിയ്ക്കും ജീവന്റെ തുടിപ്പുണ്ടായെന്ന വസ്തുത എല്ലാവരും ഞെട്ടലോടെയായിരുന്നു ഉൾക്കൊണ്ടത്. എനിക്ക് ജീവത്തതിന് രണ്ടാമത്തോരു അവസരം ജീവിച്ച് തീർക്കാൻ കിട്ടിയതിന് കാത്തി ദൈവത്തോട് നന്ദി പറഞ്ഞു.
കാത്തിയെ ചികിത്സിച്ച ഡോക്ടർമാരിൽ ഒരാളായ ഡോ ഡോവ് ഫ്രാങ്കാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. ഇങ്ങനെയോരു സംഭവം തന്നെയും അത്ഭുതപ്പെടുത്തിയതായി ഡോക്ടർ പറഞ്ഞു.
Comments