ഡെറാഡൂൺ: കൊറോണ വ്യാപനത്തെ തൂടർന്ന ദീർഘകാലമായി നിർത്തിവച്ച ഉത്തരാഖണ്ഡിലെ ചാർധാം യാത്ര ഇന്ന് മുതൽ ആരംഭിക്കും. നൈനിറ്റാൾ ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നൽകിയത്. ഒരു വർഷത്തിന് ശേഷമാണ് യാത്ര ആരംഭിക്കുന്നത്.
തീർഥാടനത്തിന് നിർബന്ധമായും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്കും വാക്സിനേഷൻ സ്വീകരിച്ചവർക്കും മാത്രമേ അനുമതിയുളളുവെന്നും ഉത്തരാഖണ്ഡ് സർക്കാർ നിർദ്ദേശിച്ചു.
ഹിമാലയൻ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്ന ഭക്തർക്ക് മാത്രമേ സന്ദർശന അനുമതിയുളളു.ബദരീനാഥിൽ ദിവസേന ആയിരത്തിലധികം പേർക്കും കേദാർനാഥിൽ 800 പേർക്കും ഗംഗോത്രിയിൽ 600 പേർക്കും യമുനോത്രിയിൽ 400 പേർക്കും
സന്ദർശനാനുമതിയുണ്ട്.
തീർഥാടകർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റുകൾ കരുതണം. അതോടോപ്പം 72 മണിക്കുറിനുളളിൽ എടുത്ത കൊറോണ പരീശോധന ഫലത്തിന്റെ റിപ്പോർട്ടും നിർബന്ധമാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർ നിർബന്ധമായും സ്മാർട്ട് സിറ്റി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം . ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള ഒരു കുളത്തിലും ആരെയും കുളിക്കാൻ അനുവദിക്കില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി ജില്ലകളിൽ ചാർധാം യാത്രയിൽ ആവശ്യാനുസരണം സുരക്ഷ സേനയെ നിയോഗിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി ഓഫിസറായ എസ്എസ് സന്ധു കേദാർനാഥ് സന്ദർശിക്കുകയും ഹിമാലയൻ ദേവാലയത്തിലേക്ക് സുരക്ഷിതമായ തീർത്ഥാടനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
കേദാർപുരിയിലെ പുനർനിർമാണ പദ്ധതികളെ കുറിച്ച് അവലോകനം നടത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സന്ധു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
Comments