ജലാലാബാദ്: അഫ്ഗാനിൽ താലിബാൻ വാഹനങ്ങളെ ലക്ഷ്യമിട്ട് സ്ഫോടന പരമ്പര. നൻഗാർഹർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിലാണ് സംഭവം. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മൂന്ന് പേർ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിലോ പരിക്കേറ്റവരിലോ താലിബാൻ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്് സ്ഥിരീകരിച്ചിട്ടില്ല. പാതയോരത്ത് സ്ഥാപിച്ചിരുന്ന ബോംബുകളിൽ താലിബാൻ ഭീകരർ സഞ്ചരിച്ച വാഹനം കയറിയിറങ്ങവേ പൊട്ടിത്തെറിക്കുകയായിരുന്നു.
അഫ്ഗാനിലെ പുതിയ താലിബാൻ ഭരണകൂടത്തോട് എതിർപ്പ് പുലർത്തുന്ന ഐഎസ് ഭീകരരാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. ഇവരുടെ ശക്തികേന്ദ്രങ്ങളാണ് അഫ്ഗാന്റെ കിഴക്കൻ മേഖല.
ശനിയാഴ്ച രാവിലെ കാബൂളിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് അറിവായിട്ടില്ല.
Comments