തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാ(48)ണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഭാര്യയെ കാണാനാണ് ജയില്‍ ചാടിയതെന്നാണ് പ്രതിയുടെ മൊഴി.
ഇന്ന് ഉച്ചയോടെയാണ് ജാഹിര്‍ ഹുസൈന് ഭാര്യയ്ക്കും മകനുമൊപ്പം കോടതിയില്‍ എത്തി കീഴടങ്ങിയത്. ജയിൽചാടിയ പ്രതിയാണെന്നും കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ജാഹിർ പറഞ്ഞു. തുടർന്ന് കോടതി പൂജപ്പുര പോലീസിനെ വിവരം അറിയിച്ചു.
സെപ്റ്റംബര്‍ ഏഴിന് രാവിലെയാണ് കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജാഹിര്‍ ഹുസൈന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. അലക്കുജോലിക്ക് വേണ്ടി ജയിലിന്റെ പുറകുവശത്തെ അലക്കുകേന്ദ്രത്തിൽ കൊണ്ടുവരുമ്പോൾ അവിടെനിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.ഇയാൾക്കായി പോലീസ് വ്യാപക തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു .
രക്ഷപെട്ട് ജയില്‍വളപ്പില്‍ നിന്നിറങ്ങിയ ഇയാള്‍ തമ്പാനൂരിലേക്കു പോയ ഓട്ടോയ്ക്ക് കൂലി കൊടുത്തിരുന്നു. ഓട്ടോയില്‍ കയറിയ ജാഹിര്‍ ഹുസൈനെ തൈക്കാട് ഇറക്കിയതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു . യാത്ര ചെയ്യാനാവശ്യമായ തുക ഇയാളുടെ കൈവശമുണ്ടായിരുന്നുവെന്നാണ് സൂചന. തടവുകാര്‍ക്ക് ജയിലില്‍നിന്നു നല്കുന്ന കൂലിയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
തടവുകാരന് രക്ഷപ്പെട്ട് ഒരു മണിക്കൂറിനു ശേഷമാണ് പോലീസിനു വിവരം ലഭിച്ചത്. ഈ സമയത്തിനുള്ളില്‍ രക്ഷപ്പെടാനുള്ള അവസരം ലഭിച്ചു.2004ൽ തിരുവനന്തപുരത്ത് സ്വർണ്ണക്കട ഉടമയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് ജാഹിർ.
Comments