ന്യൂഡൽഹി: പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്ക് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്. മലയാളത്തിൽ ഫെല്ലോഷിപ്പ് ലഭിക്കുന്ന ആറാമത്തെ വ്യക്തിയാണ് ലീലാവതി ടീച്ചർ. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ഫെല്ലോഷിപ്പ് ലഭിച്ചത്.
2019ൽ ശ്രീമദ് വാത്മീകി രാമായണ എന്ന സംസ്കൃത കൃതിയുടെ വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. കൂടാതെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, വയലാർ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. എഴുത്തുകാരി, നിരൂപക, അദ്ധ്യാപിക എന്നീ മേഖലകളിൽ സജീവമായ ടീച്ചർ തലശേരി ബ്രണ്ണൽ കോളജിൽ നിന്ന് പ്രൻസിപ്പാൾ ആയാണ് വിരമിച്ചത്.
സാഹിത്യ രംഗത്ത് ജീവിച്ചിരിക്കുന്നവരിൽ മുതിർന്ന പ്രതിഭകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണ് ഫെല്ലോഷിപ്പ്. ഇത്തവണ ഏഴ് പേർക്ക് നൽകാനാണ് അക്കാദമിയുടെ തീരുമാനം. 2013ൽ എം.ടി വാസുദേവൻനായർക്കാണ് ഇതിന് മുമ്പ് മലയാള സാഹിത്യത്തിന് ഫെല്ലോഷിപ്പ് ലഭിച്ചത്.
Comments