ഇസ്ലാമാബാദ്: പാകിസ്താനിലെ പര്യടനം റദ്ദാക്കിയതിൽ കായികതാരങ്ങളെ പഴിക്കരുതെന്ന അഭ്യർത്ഥനയുമായി ന്യൂസിലാന്റ് ക്രിക്കറ്റ് ടീം. പരമ്പര റദ്ദാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ പാക് ക്രിക്കറ്റ് താരങ്ങൾക്കുളള മറുപടിയായിട്ടാണ് ന്യൂസിലാൻഡ് താരങ്ങളുടെ പ്രതികരണം.
പാകിസ്താനെതിരായ പരമ്പരയാണ് അവസാന നിമിഷം റദ്ദാക്കി കിവീസ് താരങ്ങൾ മടങ്ങിയത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ന്യൂസിലാന്റ് ഭരണകൂടം ടീമിനെ തിരികെ വിളിച്ചത്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടപെട്ടിട്ടുംന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ തീരുമാനം മയപ്പെടുത്തിയില്ല. 2003ന് ശേഷം ആദ്യമായാണ് ന്യൂസിലാന്റ് പാകിസ്താനിൽ പരമ്പരയ്ക്കായി ഒരുങ്ങിയത്. ‘ക്ഷമിക്കൂ സുഹൃത്തുക്കളെ…തീരുമാനം കയ്പ്പേറിയതാണ്. പക്ഷെ ഈ തീരുമാനം കായികതാരങ്ങളായ ഞങ്ങളുടേതല്ല. എല്ലാം അന്താരാഷ്ട്ര തലത്തിലെ നിയമങ്ങളനുസരിച്ച് ഭരണകൂടം എടുക്കുന്നതാണ്. അവർക്ക് ലഭിക്കുന്ന ഉപദേശങ്ങളും സൂചനകളുമാണ് സുരക്ഷാ വിഷയത്തിൽ തീരുമാനമാകുന്നത് എന്ന് എല്ലാവരും ഓർക്കണം.’ ന്യൂസിലാന്റ് പേസ് ബൗളർ മിച്ചൽ മക്ലെൻഗാൻ പറഞ്ഞു.
പരമ്പര തുടങ്ങും മുന്നേ റദ്ദാക്കിയതോടെ ഇസ്ലമാബാദിലെത്തിയ ശേഷമാണ് താരങ്ങൾ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ദുബായിലെത്തിയത്. താരങ്ങളും പരിശീലകരുമടക്കം 34 പേരാണ് സംഘത്തിലുണ്ടായിരുന്നത്. . ഐ.പി.എല്ലിൽ മത്സരിക്കാനിരിക്കുന്ന താരങ്ങൾ മുന്നേ തന്നെ പാകിസ്താനിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. മികച്ച താരങ്ങളെല്ലാം ഐ.പി.എല്ലിലേക്ക് പോകുന്നതിനേയും പാകിസ്താനെ പ്രകോപിപ്പിച്ചിരുന്നു.
Comments