കാബൂൾ ; 2000 വർഷം പഴക്കമുളള ബാക്ട്രിയൻ നിധി വേട്ട ആരംഭിച്ച താലിബാൻ . വടക്കൻ ജാവ്‌ജാൻ പ്രവിശ്യയുടെ മധ്യഭാഗമായ ഷെർബെർഗാൻ ജില്ലയിലെ തേല തപ പ്രദേശത്ത് ബാക്ട്രിയൻ നിധി കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി താലിബാൻ വിവര -സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
ബാക്ട്രിയൻ നിധി കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് താലിബാൻ ഇടക്കാല മന്ത്രിസഭയുടെ സാംസ്കാരിക കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് അഹ്മദുല്ല വാസിഖ് പറഞ്ഞു. “നിധിയെ കുറിച്ചുള്ള അന്വേഷണത്തിലാണ്, യാഥാർത്ഥ്യം എന്താണെന്ന് അറിയാൻ ഞങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അഫ്ഗാനിസ്താനിൽ നിന്ന് അവ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അത് രാജ്യദ്രോഹമാണ്, ”അഹ്മദുല്ല വാസിഖ് പറഞ്ഞു. ഇതും മറ്റ് പുരാതന വസ്തുക്കളും രാജ്യത്ത് നിന്ന് മാറ്റിയാൽ അഫ്ഗാനിസ്താൻ സർക്കാരിനെതിരെ ഗുരുതരമായ നടപടികൾ കൈക്കൊള്ളുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകുന്നു.
നാഷണൽ ജിയോഗ്രാഫിക് റിപ്പോർട്ട് അനുസരിച്ച്, ബാക്ട്രിയൻ നിധിയിൽ ആയിരക്കണക്കിന് സ്വർണ്ണക്കഷണങ്ങളാണ് ഉൾക്കൊള്ളുന്നത് . ബിസി ഒന്നാം നൂറ്റാണ്ട് മുതൽ എ ഡി ഒന്നാം നൂറ്റാണ്ട് വരെയുള്ള ആറ് ശവകുടീരങ്ങൾക്കുള്ളിലാണ് ഇത് കണ്ടെത്തിയത്. ഏഷ്യൻ നാടോടികൾ, ഒരു പുരുഷൻ എന്നിവരുടേതാണ് ഈ കല്ലറകളെന്നാണ് സൂചന .സ്വർണ്ണ മോതിരങ്ങൾ, നാണയങ്ങൾ, ആയുധങ്ങൾ, കമ്മലുകൾ, വളകൾ, നെക്ലേസുകൾ, ആയുധങ്ങൾ, കിരീടങ്ങൾ എന്നിവയുൾപ്പെടെ 20,000 -ലധികം വസ്തുക്കൾ അവയിൽ അടങ്ങിയിരുന്നു. സ്വർണ്ണത്തിനു പുറമേ, ടർക്കോയ്സ്, കാർനെലിയൻ, ലാപിസ് ലാസുലി തുടങ്ങിയ വിലയേറിയ കല്ലുകളും ഈ നിർമ്മാണങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്
കൂടാതെ ധാരാളം വിലയേറിയ വസ്തുക്കളും, ആറാം ശവകുടീരത്തിൽ സ്വർണ്ണ കിരീടവും കണ്ടെത്തിയിരുന്നു. പുരാതനവും ചരിത്രപരവുമായ സ്മാരകങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര സമൂഹവുമായി ഒപ്പുവച്ച ഏത് കരാറും നിലനിൽക്കുമെന്ന് അഹ്മദുല്ല വാസിഖ് പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്.
Comments