കൊച്ചി : നെട്ടയം രാമഭദ്രൻ വധക്കേസിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ ഗുഢാലോചന കുറ്റം ചുമത്തി പ്രതിയാക്കാൻ സി.ബിഐ കോടതി നിർദ്ദേശിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹനെ പ്രതി ചേർക്കാനാണ് നിർദ്ദേശിച്ചത്. തിരുവനന്തപുരം സിബിഐ കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
കോൺഗ്രസ് നേതാവ് രാമഭദ്രനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ ജയമോഹനനെ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. കൊലപാതകത്തിന്റെ തെളിവ് നശിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് പ്രതിയാക്കിയത്. പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ജയമോഹൻ കോടതിയെ സമീപിക്കുകയുമുണ്ടായി. ഈ കേസിന്റെ വാദത്തിനൊടുവിലാണ് ജയമോഹനെതിരെ ഗുഢാലോചന കുറ്റം ചുമത്താൻ കോടതി നിർദ്ദേശിച്ചത്. 2010ലാണ് കൊല്ലത്തെ കോൺഗ്രസ് ഏരൂർ മണ്ഡലം പ്രസിഡന്റ് നെട്ടയം രാമഭദ്രനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.
Comments