മലപ്പുറം : ജില്ലയിൽ തെരുവുനായ്ക്കൾക്ക് വെട്ടേൽക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. കോട്ടയ്ക്കൽ നഗരസഭയിലും, മാറാക്കര, പൊന്മാള പഞ്ചായത്തുകളിലുമാണ് നായ്ക്കൾക്ക് വെട്ടേൽക്കുന്നത് നിത്യ സംഭവമാകുന്നത്. ഭീകരവാദ പരിശീലനത്തിന്റെ ഭാഗമായാണ് നായ്ക്കൾക്ക് വെട്ടേൽക്കുന്നതെന്നാണ് സൂചന.
ശരീരത്തിൽ വെട്ടേറ്റ നിരവധി നായ്ക്കളാണ് പ്രദേശങ്ങളിൽ അലഞ്ഞ് തിരിയുന്നത്. കോട്ടയ്ക്കൽ നഗരസഭാ പരിധിയിൽ മാത്രം നൂറോളം നായ്ക്കൾക്ക് ഇത്തരത്തിൽ മുറിവേറ്റിട്ടുണ്ട്. ഇവയുടെ തലയിലും കഴുത്തിലുമാണ് മുറിവുകൾ കാണുന്നത്. മുറിവുകൾ ആഴത്തിലുള്ളതാണ്. കൂർത്ത ആയുധം ഉപയോഗിച്ചുള്ള മുറിവുകളാണ് നായ്ക്കളുടെ ശരീരത്തിൽ കാണപ്പെടുന്നത്.
ഭീകരവാദ പരിശീലനത്തിനായി നായ്ക്കളെ ഉപയോഗിക്കുന്നുണ്ടെന്ന സംശയം പ്രദേശവാസികളാണ് പ്രകടിപ്പിക്കുന്നത്. മുറിവുകളുടെ സ്വഭാവംവെച്ച് നോക്കുമ്പോൾ തുരത്തിയോടിക്കാനായി ചെയ്തതല്ലെന് വ്യക്തമാകുന്നുണ്ട്. ഇതാണ് ഭീകരവാദ പരിശീലനത്തിനായി നായ്ക്കളെ ഉപയോഗിക്കുന്നുണ്ടെന്ന സൂചനകൾക്ക് ബലമേകുന്നത്. കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് ഭീകര സംഘങ്ങൾ പ്രവർത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകിയിരുന്നു. ഇതും ഈ സംശയത്തിന് ബലമേകുന്നതാണ്.
ഇതിന് മുൻപ് കേരളത്തിലെ മറ്റ് ജില്ലകളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ പോലീസ് പരിശോധന ശക്തമാക്കിയതോടെ ഇത്തരം സംഭവങ്ങൾ കുറഞ്ഞിരുന്നു.
Comments