വാഷിങ്ടൺ:പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തുന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ദൃഡമാക്കുമെന്ന് വൈറ്റ് ഹൗസ് അധികൃതർ. അമേരിക്ക നേതൃത്വം നൽകുന്ന ക്വാഡ് സമ്മേളനം ഫലവത്താക്കാനും ഇത് സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
സെപ്റ്റംബർ 24നാണ് നരേന്ദ്രമോദിയും ജോ ബൈഡനും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ശേഷം ക്വാഡ് സമ്മേളനത്തിന് ബൈഡൻ ആതിഥേയത്വം വഹിക്കും. മോദിയോടൊപ്പം ജപ്പാനീസ് പ്രധാനമന്ത്രി യോഷിഹിദേ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരും ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും. പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റവും അത് പ്രതിരോധിക്കുന്നതിനായുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.
ജനുവരിയിൽ ബൈഡൻ അധികാരത്തിലേറിയതിന് ശേഷം നിരവധി തവണ നരേന്ദ്രമോദിയുമായി വെർച്വൽ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 26നാണ് ഇരുവരും ഒടുവിൽ ആശയവിനിമയം നടത്തിയത്.
Comments