തിരുവനന്തപുരം : യുവാക്കൾ ഭീകരവാദത്തിലേക്ക് വഴിതെറ്റാതിരിക്കാൻ മഹല്ലുകളിലെ പുരോഹിതന്മാരെ ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തീവ്ര മതനിലപാടുകളിലൂടെ ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടരായി
ഭീകര സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാൻ മഹല്ലുകളിലെ പുരോഹിതന്മാരെയും മഹല്ല് ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്നു . ഈ പരിപാടികൾ കൊറോണയുടെ പശ്ചാത്തലത്തിൽ 2020 മുതൽ നിർത്തിവച്ചു . അത് പുനരാരംഭിക്കാനാണ് തീരുമാനം.
സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് മുൻകൈയെടുത്താണ് 2018 മുതൽ ഡീ റാഡിക്കലൈസേഷൻ പരിപാടികൾ സംഘടിപ്പിക്കുന്നത് . തീവ്ര മതനിലപാടുകൾ സ്വീകരിക്കുകയും ഐ.എസ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കളെയാണ് ഡീ റാഡിക്കലൈസേഷൻ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത്.തെറ്റായ നിലപാടുകളിൽ നിന്ന് പിന്തിരിപ്പിച്ച് അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
Comments