ബെംഗളൂരു : ആരാധനാലയ സംരക്ഷണ ബില്‍ പാസാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചത് . പൊതുജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തരുതെന്ന ലക്ഷ്യത്തോടെയാണ് ബിൽ പാസാക്കിയതെന്ന് അദ്ദേഹം പറഞ്ഞു .
കര്‍ണ്ണാടകയിലെ ക്ഷേത്രം, പള്ളി, മസ്ജിദ്, ഗുരുദ്വാര, ബോധ് വിഹാർ, മജർ മുതലായ ആരാധാനാലയങ്ങൾ സംരക്ഷിക്കുന്നതാണ് ബിൽ . മൈസൂര്‍ ക്ഷേത്രം തകര്ക്കപ്പെട്ടതിനെത്തുടര്ന്നാണ് ബില്‍ പാസാക്കിയത്.
ഒരുപാട് വിശ്വാസികളെ ആ സംഭവം വേദനിപ്പിക്കുകയും ഒരു പാട് പേരുടെ മതവികാരത്തെ അത് വൃണപ്പെടുത്തുകയും ചെയ്തു. അതില്‍ പങ്കുള്ളവര്‍ക്കെതിരെ സംസ്ഥാനത്ത് വലിയ പ്രധിഷേധമാണ് അരങ്ങേറിയത്. അതിനാൽ, മതസ്ഥലങ്ങൾ സംരക്ഷിക്കുന്നതിനായി ഞങ്ങൾ ഈ ബിൽ പാസാക്കി .- കര്‍ണ്ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ പറഞ്ഞു.
ബിൽ വർഗീയ സൗഹാർദം ഉറപ്പാക്കുകയും സംസ്ഥാനത്തെ ഒരു പ്രത്യേക സമുദായത്തിന്റെ വികാരങ്ങൾ സംരക്ഷിക്കുകയും ചെയ്യും. ഭരണകക്ഷിയുടെ എല്ലാ പ്രവർത്തനങ്ങളെയും പ്രതിപക്ഷം എപ്പോഴും വിമർശിക്കുന്നുണ്ടെങ്കിലും ബിൽ വിജയകരമായി പാസാക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു . കോൺഗ്രസിന്റെയോ,ജനാതാദളിന്റെയോ എതിർപ്പില്ലാതെയാണ് ബിൽ പാസാക്കിയത് .
Comments