ഇസ്ലാമാബാദ്: ലോകത്തിലെ ഇന്റർനെറ്റ് സ്വാതന്ത്ര്യം കുറഞ്ഞ ആദ്യ 10 രാജ്യങ്ങളിൽ പാകിസ്താനും. ഒരു അന്താരാഷ്ട്ര സംഘടനയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
പാകിസ്താനിൽ ഏർപ്പെടുത്തിയിട്ടുള്ള കാലഹരണപ്പെട്ട നിയമങ്ങൾ സൈബർ സ്വാതന്ത്രത്തെ കൂടുതൽ നശിപ്പിക്കുമെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഫ്രീഡം ഹൗസിന്റെ റിപ്പോർട്ടുകൾ മുൻപ് വെളിപ്പെടുത്തിയിരുന്നു. ആഗോള ഇന്റർനെറ്റ് സ്വാതന്ത്ര്യം തുടർച്ചയായി 11 വർഷവും രാജ്യത്ത് കുറഞ്ഞുവെന്നും മ്യാൻമർ, ബെലറൂസ്, ഉഗാണ്ട എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ സ്വാതന്ത്ര്യ തകർച്ച രേഖപ്പെടുത്തിയതെന്നും ഫ്രീഡം ഹൗസ് പറഞ്ഞു.
പാകിസ്താന്റെ നിയന്ത്രണങ്ങളിലൂടെ രാജ്യത്തെ ജനങ്ങളുടെ ഡിജിറ്റൽ അവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, വിവരാവകാശം എന്നിവയിൽ വലിയ തിരിച്ചടികൾ നേരിടുന്നതായും റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.
രാജ്യത്തെ നിലവിലുള്ള കടുത്ത നിയമങ്ങൾ എൻഡ്-ടുഎൻഡ് എൻക്രിപ്ഷനെ ബാധിക്കുന്നു. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ആവശ്യപ്രകാരം ഡീക്രിപ്റ്റ് ചെയ്യാൻ സാധിക്കുന്ന അഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വ്യക്തിഗത ഡാറ്റകൾ കൈമാറാൻ നിയന്ത്രണങ്ങൾ തടസമാണ്.
Comments