വാഷിങ്ടൺ: ക്വാഡ് സമ്മേളനത്തിനും വിവിധ ഉഭയകക്ഷി ചർച്ചകൾക്കുമായി അമേരിക്കയിൽ ത്രിദിന സന്ദർശനത്തിനെത്തിയ നരേന്ദ്രമോദി ജപ്പാൻ-ഓസ്ട്രേലിയൻ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദേ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സകോട്ട് മോറിസൺ എന്നിവരുമായാണ് പ്രധാനമന്ത്രി മോദി നേരിട്ട് ചർച്ച നടത്തിയത്.
ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളികളിൽ ഒന്നാണ് ജപ്പാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന വിവിധ വിഷയങ്ങളിൽ ഫലവത്തായ ചർച്ച നടത്തിയെന്നും ഇന്ത്യയും ജപ്പാനുമായുള്ള ശക്തമായ കൂട്ടുകെട്ട് ലോകത്തിന് മുഴുവൻ ഗുണമുണ്ടാക്കുമെന്നും നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. അഫ്ഗാൻ പ്രതിസന്ധിയുൾപ്പെടെ വിവിധ ആഗോള വിഷയങ്ങളിൽ ഇരുവരും ആശയങ്ങൾ പങ്കുവച്ചു. മഹാമാരി പ്രതിസന്ധിക്കിടെ സുരക്ഷ വിട്ടുവീഴ്ച ചെയ്യാതെ വളരെ മികച്ച രീതിയിൽ ടോക്കിയോ ഒളിമ്പിക്-പാരാലിമ്പിക്സുകൾ സംഘടിപ്പിച്ച ജപ്പാന്റെ പ്രവർത്തനങ്ങളെയും മോദി അഭിനന്ദിച്ചു. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളും ഇന്ത്യയുടെ നാഷണൽ ഹൈഡ്രജൻ ഊർജ പദ്ധതിയുമായി ജപ്പാനീസ് സഹകരണ സാധ്യതകളും ഇരുനേതാക്കളും ചർച്ചയിൽ ഉൾപ്പെടുത്തി. ജപ്പാൻ പ്രധാനമന്ത്രിയുമായി കൊറോണയ്ക്ക് ശേഷം നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്.
Japan is one of India’s most valued partners. I had an excellent meeting with PM @sugawitter on a variety of subjects that would further boost cooperation between our nations. A strong India-Japan friendship augurs well for the entire planet. pic.twitter.com/5N9ibqWDzy
— Narendra Modi (@narendramodi) September 24, 2021
തന്റെ നല്ല സുഹൃത്തായ സ്കോട്ട് മോറിസണുമായി മികച്ച രീതിയിൽ ആശയ വിനിമയം നടത്തിയെന്ന് ട്വിറ്ററിൽ രേഖപ്പെടുത്തിയ മോദി വാണിജ്യം, വ്യാപാരം, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി വിശദമായ ചർച്ച നടത്തിയെന്നും അറിയിച്ചു. ആഗോള പ്രാധാന്യമുള്ള കാര്യങ്ങളിലും ഉഭയകക്ഷി-മേഖലാപരമായ വിഷയങ്ങളിലും ഇരുനേതാക്കളും വിശാലമായ ചർച്ച നടത്തി.
It is always wonderful to interact with my good friend, PM @ScottMorrisonMP. We had wide-ranging deliberations on strengthening cooperation in the fields of commerce, trade, energy and more. pic.twitter.com/rRkNxNc8Nr
— Narendra Modi (@narendramodi) September 24, 2021
ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും മോദിയുമായുള്ള കൂടിക്കാഴ്ച ട്വിറ്ററിൽ പങ്കുവച്ചു. യുഎസ് സൻർശനത്തിനിടെ ഓസ്ട്രേലിയയുടെയും തന്റെയും നല്ല സുഹൃത്തായ മോദിയുമായി കൂടിക്കാഴ്ച നടത്തി. ക്വാഡ് സമ്മേളനത്തിന് മുമ്പായി മോദിയുമായി നടന്ന ചർച്ച തീർത്തും ഫലവത്തായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴമേറിയതാകുമെന്ന് പ്രതീക്ഷിക്കുന്നതായും സ്കോട്ട് മോറിസൺ പ്രതികരിച്ചു.
Great to meet with my good friend and a great friend of Australia, Indian PM @narendramodi, during my visit to the US. A wide-ranging and productive discussion ahead of the first in-person Quad meeting as we look to further deepen the partnership between our two countries. https://t.co/XZutkNw3t7
— Scott Morrison (@ScottMorrisonMP) September 23, 2021
അമേരിക്കയിലെ വിവിധ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായുള്ള മോദിയുടെ സൗഹൃദ സംഭാഷണം. വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളുടെ ഭാഗമായി ഇതിന് മുമ്പും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എങ്കിലും കൊറോണയ്ക്ക് ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്.
Comments