മുംബൈ:താനെയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഒമ്പത് മാസത്തിനിടെ പതിനഞ്ചുകാരിയെ മുപ്പതിലധികം പേർ പീഡിപ്പിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ 28 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് വ്യക്തമാക്കി.കേസ് അന്വഷിക്കാൻ പ്രത്യേക അന്വഷണസംഘം രൂപീകരിച്ചിട്ടുണ്.പെൺകുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ചികിത്സ നൽകി.
ജനുവരിയിൽ പെൺകുട്ടിയുടെ സുഹൃത്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തോടെയാണ് സംഭവങ്ങളുടെ തുടക്കം.ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് പീഡനം തുടർന്നു.ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയാണുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.
പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് ക്രൂര പീഡന കഥയുടെ ചുരുളഴിഞ്ഞത്. കേസിൽ പിടിയിലാവാനുള്ള പ്രതികൾക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അന്വഷണ ഉദ്യോഗസ്ഥൻ എസ്പി സൊണാലി ധോൾ പറഞ്ഞു.
Comments