ബെയ്ജിങ്: ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ഒരു മരണം. പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. 8,000ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവരെയാണ് കാണാതായത്. അതേസമയം നാൻഷോ പ്രദേശത്തെ 13 ടൗൺഷിപ്പുകളിൽ വൈദ്യുതി വിതരണം ഇതുവരെയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ നെറ്റ്വർക്ക് സേവനവും ആദ്യം തടസ്സപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്തെ 27,000ത്തിലധികം പേരാണ് പുറംലോകവുമായി ആശയവിനിമയം നടത്താനാകാതെ കഴിഞ്ഞിരുന്നത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചു.
കഴിഞ്ഞ ജൂലൈയിലുണ്ടായ കനത്ത മഴയിൽ ഹെനാൻ പ്രവിശ്യയിൽ പ്രളയം സംഭവിച്ചിരുന്നു. വെള്ളപ്പൊക്കത്തിലും തുടർന്നുണ്ടായ അപകടങ്ങളിലുമായി 302 പേരാണ് അന്ന് മരിച്ചത്. വലിയ തോതിലുള്ള നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു.
Comments