കൊൽക്കത്ത: ബംഗാളിൽ സിപിഎമ്മും പോലീസും തമ്മിൽ ഏറ്റുമുട്ടൽ . ഭബാനിപൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മത്സരിക്കുന്ന ശ്രീജിബ് ബിശ്വാസിനെ പോലീസ് തടഞ്ഞതായാണ് പരാതി. ഇതിനെതിരെയാണ് സിപിഎം നടത്തിയ പ്രതിഷേധം ഏറ്റുമുട്ടലിൽ കലാശിച്ചു. മമതാ ബാനർജിയുടെ വീടിനു മുന്നിലായിരുന്നു പോലീസും സിപിഎം പ്രവർത്തകരും തമ്മിൽ ഏറ്റമുട്ടലുണ്ടായത്. മമതാ ബാനർജിക്ക് രാഷ്‌ട്രീയ എതിരാളികളെ പേടിയാണെന്ന് സിപിഐഎം നേതാവ് സുജിന്‍ ചക്രബര്‍ത്തി പറഞ്ഞു.കൊറോണ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാലാണ് സ്ഥാനാർത്ഥിയെ തടഞ്ഞതെന്നാണ് പോലീസ് വാദം.
”മമതയെ പോലെ ഞങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അവകാശമുണ്ട്. എന്നാല്‍ പോലീസ് ഒരു കാരണവുമില്ലാതെ ഞങ്ങളെ തടയുകയാണ്. മമതാ ബാനര്‍ജിക്ക് പേടിയാണ്. അതുകൊണ്ടാണ് ആരെയും ഹരീഷ് ചാറ്റര്‍ജി തെരുവിലേക്ക് പ്രവേശിപ്പിക്കാത്തതെന്നും സുജിന്‍ ചക്രബര്‍ത്തി ആരോപിച്ചു.ബൽറാം ബസു ഘട്ട് റോഡ്, ഹരീഷ് ചാറ്റർജി സ്ട്രീറ്റ്, ഹസ്ര റോഡ് ക്രോസിംഗ് എന്നീ പ്രദേശങ്ങളിലേക്ക് മറ്റു സ്ഥാനാർത്ഥികളെ കടത്തിവിടില്ലെന്നാണ് പോലീസ് നിലപാട്.
സ്ഥാനാര്‍ത്ഥിക്കും കൂടെയുള്ള ആളുകള്‍ക്കും പ്രചാരണത്തിനിറങ്ങാനുള്ള അനുമതി ഉണ്ട്. എന്നിട്ടും നാല് പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളുവെന്നാണ് പോലീസ് പറഞ്ഞത്. കഴിഞ്ഞ ആഴ്ചയും ഇതേ പ്രശ്‌നം ഉണ്ടായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രേവാളിനെയും ഹരീഷ് ചാറ്റർജി നഗറിൽ പ്രവേശിക്കുന്നതിൽ നിന്നും പോലീസ് തടഞ്ഞിരുന്നു. ഇതേ തുടർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകന്ദ മജുംദറും പോലീസും തമ്മില്‍ ഇതേ സ്ഥലത്ത് വച്ച് വാക്കേറ്റമുണ്ടായിട്ടുണ്ട്.
വീടു വീടാന്തരമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രിയങ്ക ടിബ്രേവാളും ബിജെപി നേതാക്കളും ഹരീഷ് ചാറ്റർജി നഗറിലേക്ക് എത്തിയത്. എന്നാൽ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. ഇതിനെതിരെ പ്രിയങ്ക ടിബ്രേവാൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
തൃണമൂൽ കോൺഗ്രസിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിന്റെ സുരക്ഷ കേന്ദ്ര സായുധ പോലീസ് സേനയ്‌ക്ക് കൈമാറണമെന്നും പരാതിയിൽ ടിബ്രേവാൾ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് ബിജെപിയുടെ നിലപാട്. സെപ്റ്റംബർ 30 ന് ആണ് ഭബാനിപൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുന്നതിനും മമതാ ബാനർജിക്ക് ഈ ഉപതിരഞ്ഞെടുപ്പ് നിർണ്ണായകമാണ്.
Comments