ചണ്ഡീഗഡ്: ഹരിയാനയിൽ പുകയില ഉൽപന്നങ്ങളുടെയും പാൻ മസാലയുടെയും വിൽപനയും നിർമ്മാണവും നിരോധിച്ചു. സെപ്തംബർ 2022 വരെയാണ് നിരോധനം എർപ്പെടുത്തിയിരിരക്കുന്നത്. സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ചുളള വിജ്ഞാപനം പുറപ്പെടുവിച്ചത്.
എല്ലാ ജില്ലാ മജിസ്ട്രേറ്റ്മാർക്കും പോലീസ് സൂപ്രണ്ട്, ഫുഡ് ഇൻസ്പെക്ടർമാർക്കും മറ്റുള്ളവർക്കും ഉത്തരവ് നൽകിയിട്ടുണ്ട്.
കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ് വർഷം ഹരിയാന സർക്കാർ ഒരു വർഷത്തേക്ക് പാൻ മസാല തുടങ്ങിയ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചിരുന്നു. ഇത് ഉപയോഗിച്ച് ആളുകൾ പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് നിയന്ത്രിക്കാനായിരുന്നു തീരുമാനം.
ഇതിനെ തുടർന്നാണ് ഒരു വർഷം കൂടി നിരോധനം നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ മുന്നറിയിപ്പ് നൽകി.
Comments