ജംഷഡ്പൂർ : പ്രേതബാധയകറ്റാനെന്ന പേരിൽ 24 കാരിയെ ചങ്ങലയ്ക്കിട്ട് പീഡനത്തിനിരയാക്കി മൗലവി . ജംഷഡ്പൂരിലെ ബിസ്തുപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോധൻവാല ഗാരേജിന് പിന്നിൽ ഖർകായ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഇമാമ്പടയിലാണ് പെൺകുട്ടിയെ ചങ്ങല കൊണ്ട് പൂട്ടിയിട്ടത് . സംഭവമറിഞ്ഞ് വിഷയത്തിൽ ഇടപെട്ട വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരാണ് പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ മോചിപ്പിച്ചത് . റഫീഖ് എന്ന മൗലവിയാണ് തന്നെ പൂട്ടിയിട്ടതെന്നും , പീഡിപ്പിച്ചതെന്നും പെൺകുട്ടി പറഞ്ഞു .
പരശൂദി മകദ്പൂരിലെ മുൻഷി മൊഹല്ല സ്വദേശിനിയായ യുവതിയെയാണ് പ്രേതബാധയുണ്ടെന്ന് പറഞ്ഞ് കുടുംബാംഗങ്ങൾ ചികിത്സയ്ക്കായി ഇമാമ്പടയിലേക്ക് കൊണ്ടുവന്നത് .കഴിഞ്ഞ ഒരു മാസമായി പെൺകുട്ടിയെ ഇവിടെ ചങ്ങലയ്ക്കിട്ടിരിക്കുകയായിരുന്നു . വിവരമറിഞ്ഞ് വിഎച്ച്പി ഇമാമ്പടയിലെത്തിയപ്പോൾ ശോചനീയമായ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത് .
യുവതിയുടെ മുഖത്ത് ശാരീരിക ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്തിനാണ് കെട്ടിയിട്ടിരിക്കുന്നതെന്ന് വിച്ച്പി പ്രവർത്തകർ ചോദിച്ചപ്പോൾ യുവതിയ്ക്ക് പിശാച് ബാധിച്ചിരിക്കുന്നുവെന്നും. അതുകൊണ്ടാണ് കെട്ടിയതെന്നുമാണ് റഫീക് പറഞ്ഞത് . യുവതി അച്ഛനെയും അമ്മയെയും സഹോദരനെയും ആക്രമിച്ചു. അത്തരം രോഗികളെ ചികിത്സിക്കുന്ന “അമാനുഷിക ശക്തി” ഇമാമ്പടയിലുണ്ടെന്നും റഫീക് പറഞ്ഞു .
തുടർന്ന് വിഎച്ച് പി പ്രവർത്തകർ പോലീസിനെ വിളിച്ചു വരുത്തി പെൺകുട്ടിയെ രക്ഷപെടുത്തുകയായിരുന്നു . പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി ബിസ്തുപൂർ പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ ഇളയ സഹോദരിക്കും പ്രേതബാധയുണ്ടായിരുന്നുവെന്നും ഇമാമ്പടയിൽ ചികിത്സിച്ചിരുന്നതായുമാണ് പെൺകുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞത്.
Comments