ന്യൂഡൽഹി: അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യം ഏഴ് ശതമാനത്തിലധികം സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രഹ്മണ്യൻ.ഈ ദശകം ഇന്ത്യയിലെ സമഗ്രവളർച്ചയുടെ കാലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മഹാമാരിക്ക് മുൻപ് തന്നെ ഇന്ത്യൻ സാമ്പത്തികവ്യവസ്ഥ ശക്തി പ്രാപിച്ചിരുന്നു. അത് വീണ്ടും വർദ്ധിക്കും. സർക്കാർ നടപ്പിലാക്കുന്ന കാർഷിക നിയമങ്ങളും തൊഴിൽ മേഖലയിലെ പരിഷ്കാരങ്ങളും രാജ്യത്തിന്റെ വളർച്ചയെ സഹായിക്കും.പ്രതിസന്ധികളെ അവസരമാക്കി മാറ്റുന്ന രാജ്യമാണ് ഇന്ത്യ.
സാമ്പത്തിക പദ്ധതികളുടെ ആസൂത്രണത്തിലും ഇന്ത്യ വേറിട്ടു നിൽക്കുന്നുവെന്ന് സുബ്രഹ്മണ്യൻ വ്യക്തമാക്കി. കഴിഞ്ഞ ഏഴുവർഷത്തിനിടെ മികച്ച രീതിയിലാണ് രാജ്യത്ത് ക്ഷേമ പരിപാടികൾ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്.
കൊറോണയ്ക്ക് മുൻപുള്ള ഇന്ത്യൻ സമ്പദ്വ്യവസ്ഥയും കൊറോണയ്ക്ക് ശേഷമുള്ള രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും ഏറെ വ്യത്യസ്തമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ- യുഎസ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെവി സുബ്രഹ്മണ്യൻ.
Comments