മോസ്കോം; റഷ്യയുടെ സ്പുട്നിക് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയെന്ന് റഷ്യ. റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുരാഷ്കോയാണ് ഇക്കാര്യം അറിയിച്ചത്. ഇനി കുറച്ച് ഔദ്യോഗിക കാര്യങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നും മുരാഷ്കോ വ്യക്തമാക്കി.
റഷ്യയിലും മറ്റ് എഴുപതിലധികം രാജ്യങ്ങളിലും ഉപയോഗിക്കുന്ന വാക്സിനാണ് സ്പുട്നിക്. ഈ വാക്സിൻ ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെയും അവലോകനത്തിലാണ്. പുതിയ വിപണികൾ തുറക്കാൻ ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെയും അംഗീകാരം അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
സ്പുട്നിക് വി വാക്സിന്റെ രജിസ്ട്രേഷനെ സംബന്ധിച്ച റഷ്യയുടെ നിലപാട് ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയിൽ സ്പുട്നിക് വി രജിസ്ട്രേഷൻ കൈകാര്യം ചെയ്യുന്ന ഏജൻസിയുമായി കുറച്ച് പേപ്പറുകൾ കൂടി ശരിയാക്കാനുണ്ടെന്നും റഷ്യ അറിയിച്ചു. ഇനി രേഖകൾ തയ്യാറാക്കുന്ന നടപടി മാത്രമേ ബാക്കിയുള്ളൂ എന്നും മുരാഷ്കോ വ്യക്തമാക്കി.
Comments