റിയാദ് : കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തിൽ സൗദിയിലേക്ക് നേരിട്ടുള്ള യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് മടങ്ങി എത്താൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. 3 വിഭാഗങ്ങളിൽ പെട്ട പ്രവാസികളെ ആണ് സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുവദിക്കുന്നത്. നിലവിൽ സൗദിയിൽ നിന്നും യാത്രാവിലക്ക് നേരിടുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുന്നതിനു മുന്നേ സൗദിയിൽ നിന്നും രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ രാജ്യത്തേക് നേരിട്ട് മടങ്ങിയെത്തതാൻ അനുമതിയുള്ളു. മറ്റ് യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം ഗ്രീൻ പട്ടികയിൽ ഉള്ള രാജ്യത്ത് താമസച്ചതിനു ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ.
പുതിയ തീരുമാനപ്രകാരം യൂണിവേഴ്സിറ്റികളിലും കോളേജുകളിലും സ്ഥാപനങ്ങളിലും ഫാക്കൽറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നവർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്നിക്കൽ, വൊക്കേഷണൽ ട്രെയിനിംഗ് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പരിശീലന ബോഡി, സ്കോളർഷിപ്പ് വിദ്യാർത്ഥികൾ എന്നിവർക്ക് രാജ്യത്തേക്ക് നേരിട്ട് മടങ്ങി എത്താം. ഇത്തരത്തിൽ എത്തുന്നവർ സൗദിയിൽ നിശ്ചയിച്ചിട്ടുള്ള ഇൻസ്റ്റിറ്റുഷനൽ ക്വാറന്റൈൻ കഴിയുകയും ഈ കാലയളവിൽ കൊറോണ വാക്സിൻ സ്വീകരിച്ചിരിക്കുകയും വേണം.
കൂടാതെ സൗദി അറേബ്യയിൽ നിലവിലുള്ള എല്ലാ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചിരിക്കുകയും വേണമെന്നും മന്ത്രാലയം അറിയിച്ചു.
Comments