ദുബായ്: ഇസ്രായേൽ-യുഎഇ പൗരന്മാർക്ക് വിസയില്ലാതെ ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ അനുമതി. ഒക്ടോബർ 10 മുതലാണ് വിസരഹിത യാത്ര പ്രാബല്യത്തിൽ വരിക. ഇസ്രായേൽ ആഭ്യന്തരമന്ത്രി അയലെറ്റ് ഷെയ്ക്കഡ് യുഎഇ സന്ദർശനത്തിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രായേലിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും ബിസിനസ് ആവശ്യങ്ങൾക്കായി പോകുന്നവർക്കും യുഎഇയിലേക്ക് പ്രവേശിക്കാൻ ഇനി വിസ ആവശ്യമില്ല. അതേസമയം പഠനാവശ്യത്തിനോ, സന്നദ്ധപ്രവർത്തനത്തിനോ, മതപരമായ കാര്യങ്ങൾക്കോ യുഎഇയിൽ എത്തുന്നവർക്ക് വിസ ഇപ്പോഴും ആവശ്യമാണ്.
വിസരഹിത യാത്രയെന്ന പദ്ധതിക്ക് ഇസ്രായേലും യുഎഇയും ജനുവരിയിൽ കരാർ ഒപ്പിട്ടതാണ്. എന്നാൽ വൈറസ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കരാർ താൽകാലികമായി നിർത്തിവെയ്ക്കുകയായിരുന്നു യുഎഇ. തുടർന്ന് യുഎഇയിലെത്തുന്ന ഇസ്രായേൽ സ്വദേശികൾക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈനും ഏർപ്പെടുത്തി. ഇപ്പോൾ കൊറോണ വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും പുതിയ കരാർ നടപ്പിലാക്കുകയാണ് ലക്ഷ്യമിടുന്നത്.
Comments