തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസ പദാർത്ഥം തന്റെ പക്കൽ വിൽപ്പനയ്ക്കുണ്ടെന്ന് തെളിയിക്കുന്നതിനായി വ്യാജരേഖ ചമച്ചതിനാണ് കേസ്.
ഡി ആർഡിഒയിലെ ശാസ്ത്രജ്ഞർ നൽകിയെന്ന രീതിയിലാണ് മോൻസൻ രേഖ നിർമ്മിച്ചത്. മുൻപ് ഈ കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിആർഡിഒയ്ക്ക് കത്ത് നൽകിയിരുന്നു. ഈ അന്വേഷണത്തിന് ശേഷമാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയതും വ്യാജരേഖ ചമച്ചതിന് മോൻസനെതിരെ കേസെടുത്തതും. ഇതോടെ മോൻസനെതിരായ കേസുകളുടെ എണ്ണം ആറായി.
കഴിഞ്ഞ ദിവസം പുതിയ വെളിപ്പെടുത്തലുകളുമായി മോൻസൻ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് പുരാവസ്തു മ്യൂസിയം ആരംഭിക്കാൻ പദ്ധതി ഇട്ടിരുന്നതായും സംസ്കാര ചാനൽ സ്വന്തമാക്കാനായി 10 ലക്ഷം രൂപ നൽകിയെന്നുമാണ് വെളിപ്പെടുത്തിയത്.
Comments