കോഴിക്കോട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ പനയംപാടത്ത് വീണ്ടും വാഹനാപകടം. ജീപ്പും,പിക്കപ്പും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കറ്റു. രാവിലെയോടെയായിരുന്നു സംഭവം.
കാഞ്ഞിരപ്പുഴ പൂഞ്ചോലയിൽ നിന്നും പാലക്കാട്ടിലേക്ക് പോകുന്ന ജീപ്പും, തമിഴ്നാടിൽ നിന്നും വരുന്ന മീൻവണ്ടിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
മറ്റുള്ളവർ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിയിൽ ചികിത്സയിലാണ്. അപകട സമയം ശക്തമായ മഴ ഉണ്ടായിരുന്നു. അതേസമയം റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരിൽ നിന്നും ഉയരുന്ന ആക്ഷേപം.
കഴിഞ്ഞ ഒരു വർഷത്തിനിടെ എൺപതിലേറെ അപകടങ്ങളാണ് പനയംപാടത്ത് നടന്നിട്ടുള്ളത്. ഇതിൽ മൂന്നു പേർക്ക് ജീവനും നഷ്ടമായി. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ നാട്ടുകാരും വിവിധ രാഷ്ട്രീയപാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കേരള റോഡ് സുരക്ഷാ അതോറിറ്റി പരിശോധന നടത്തുകയും, പാതയിൽ ചില മാറ്റങ്ങൾ വരുത്തി എങ്കിലും ഇപ്പോഴും അപകടങ്ങൾ തുടരുകയാണ്.
Comments