ഭുബനേശ്വർ : ഒഡീഷയിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി. ഛത്തീസ്ഗഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരൻ രാഹുൽ മുസാകിയെന്ന പിന്റു ആണ് കീഴടങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ഇന്നലെയാണ് പിന്റു ഒഡീഷ പോലീസിന് മുൻപിൽ കീഴടങ്ങിയത്. കമ്യൂണിസ്റ്റ് ഭീകരവാദത്തിൽ മനം മടുത്തും, കീഴടങ്ങുന്നവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളിൽ ആകൃഷ്ടനായുമാണ് കീഴടങ്ങാനുള്ള തീരുമാനം. 2015 മുതലാണ് ഇയാൾ കമ്യൂണിസ്റ്റ് ഭീകര സംഘടനയിൽ ചേർന്നത്. ബൻസാദാര-ഗുംസാർ-നാഗവാലി ഡിവിഷൻ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്.
സുക്മ സ്വദേശിയാണ് പിന്റു. ഇയാളുടെ നേതൃത്വത്തിൽ മേഖലയിലെ നിരവധി യുവാക്കളെയാണ് ഭീകര സംഘടനയിൽ ചേർത്തത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുതിർന്ന ഭീകരരിൽ നിന്നും കൊടിയ പീഡനങ്ങളാണ് പിന്റുവിന് നേരിടേണ്ടിവന്നത്. ഇതോടെ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പിന്റുവിന് സർക്കാർ നൽകുന്ന മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് ഒഡീഷ പോലീസ് വ്യക്തമാക്കി.
Comments