കേരളം സാമ്പത്തിക പ്രതിസന്ധിയിൽ: മുഖ്യമന്ത്രിക്ക് ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുമ്പോഴും ആഡംബര സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ. ഖജനാവ് കാലിയായിരിക്കുമ്പോഴും വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഒരുങ്ങുകയാണ് സംസ്ഥാനസർക്കാർ. കോടികൾ ചിലവഴിച്ച് കഴിഞ്ഞ വർഷം വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ പൊതു ആവശ്യങ്ങൾക്ക് വേണ്ടത്ര പ്രയോജനം ആയില്ലെന്ന വിമർശനങ്ങൾക്കിടയിലാണ് സർക്കാരിന്റെ ഈ പുതിയ നീക്കം.
പോലീസ് പ്രസിദ്ധീകിച്ച പുതിയ ടേൻഡറിൽ വ്യാപക പിശകുകളാണ് കടന്നു കൂടിയത്. ഒൻപത് സീറ്റുകളുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്പറ്ററിനാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. 20 മണിക്കൂർ കഴിഞ്ഞ് പറന്നാൽ ഓരോ മണിക്കൂറിനും അധിക തുക നൽകണം. അങ്ങനെ കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന കമ്പനിക്ക് കരാർ നൽകുമെന്നാണ് ടെണ്ടറിന്റെ ആദ്യഭാഗത്ത് പറയുന്നത്. ഇതിനായി കേന്ദ്രഫണ്ട് ലഭിക്കുമെന്നും പറയുന്നു. എന്നാൽ മറ്റോാരിടത്ത് പറയുന്നത് മാസം 108 മണിക്കൂർ പറക്കണമെന്നും വർഷത്തിൽ 1,300 മണിക്കൂർ പറക്കണമെന്നുമാണ്. ഇതും കേന്ദ്രസർക്കാർ നിർദേശങ്ങൾ പാലിച്ചായിരിക്കണമെന്ന നിബന്ധനയുണ്ട്.
വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളിൽ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കുളള മാനദണ്ഡങ്ങൾ ടെണ്ടറിന്റെ മറ്റൊരു ഭാഗത്തുൾപ്പെടുത്തിയിരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ടെണ്ടറിൽ മാറ്റങ്ങൾ വരുത്തുമെന്നും പോലീസ് വ്യക്തമാക്കി. ഇതു കൂടാതെ ഹെലികോപ്റ്റർ കമ്പനിയുടെ യോഗം വിളിച്ച് അഭിപ്രായം തേടിയ ശേഷം മാത്രമേ അന്തിമ ടെൻഡർ നടപടികളിലേക്ക് കടക്കൂ എന്നും പോലീസ് അറിയിച്ചു.
Comments