തിരുവനന്തപുരം : പെട്രോളിനെയും ഡീസലിനേയും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തരുതെന്ന നിലപാട് ജിഎസ്ടി കൗൺസിലിൽ ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
1963 ലെ സംസ്ഥാന വിൽപ്പന നികുതി നിയമപ്രകാരമാണ് നിലവിൽ പെട്രോളിനും ഡീസലിനും നികുതി ഈടാക്കുന്നത്. പെട്രോളിന് 30.08 ശതമാനവും ഡി,സിന് 22.76 ശതമാനവുമാണ് വിൽപ്പന നികുതി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ചരക്കു സേവന നികുതി നിയമത്തിൻ കീഴിൽ പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനപ്രകാരം ചുമത്താവുന്ന പരമാവധി നികുതി നിരക്ക് 28% ചുമത്തിയാൽ പോലും സംസ്ഥാന വിഹിതം 14% ശതമാനം മാത്രമാകും. ഇത് സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പെട്രോൾ ഡീസൽ നികുതി വർദ്ധിപ്പിച്ചിട്ടില്ല. കേന്ദ്ര നികുതികളിൽ മാത്രമാണ് വർദ്ധനവ് ഉണ്ടായത്. അതിനാൽ കേന്ദ്രം നികുതി കുറച്ച് വില നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Comments