ആലപ്പുഴ : തോട്ടപ്പള്ളിയിൽ സിപിഎം പ്രാദേശിക നേതാവിനെ കാണാതായ സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് മർദ്ദിച്ചെന്ന് പരാതി. ചോദ്യം ചെയ്യാൻ അമ്പലപ്പുഴ പോലീസ് വിളിപ്പിച്ച പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറി മുരളിയാണ് തന്നെ മർദ്ദിച്ചെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത് .
സെപ്റ്റംബർ 29 നാണ് മത്സ്യതൊഴിലാളിയായ സിപിഎം പ്രവർത്തകൻ സജീവനെ കാണാതാവുന്നത് . സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് ബ്രാഞ്ച് സമ്മേളനത്തിന് മുന്നോടിയായി മറു വിഭാഗം സജീവനെ തട്ടിക്കൊണ്ട് പോയതാണെന്ന ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇതിൽ അന്വേഷണത്തിന്റെ ഭാഗമായി മുരളിയെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തുടര്ന്ന് എസ്ഐ സംഘവും അതിക്രൂരമായി മർദ്ദിച്ചെന്ന് മുരളി പരാതിയിൽ പറയുന്നു.
വണ്ടാനം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സ തേടിയ മുരളി മുഖ്യമന്ത്രിയെ കൂടാതെ ഡിജിപിയ്ക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ മർദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹതിമാണെന്ന് അമ്പലപ്പുഴ പോലീസ് പറഞ്ഞു.
Comments