ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബി മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചതായി റിപ്പോർട്ട് . പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിലാണ് ബുഷ്റാ ബീബി എത്തിയത് . ലാഹോറിലെ തദ്ദേശവാസികൾ ഈ മാനസികാരോഗ്യ കേന്ദ്രത്തെ ‘പഗൽഖാന’ എന്നും വിളിക്കാറുണ്ട്.
എല്ലാ വാർഡുകളും സന്ദർശിക്കുന്നതിനിടയ്ക്കാണ് അവിടെയുണ്ടായിരുന്ന ഡോക്ടർമാരോട് മയക്കുമരുന്നിന് അടിമകളായവരെ എവിടെയാണ് പാർപ്പിക്കുന്നതെന്ന് അവർ ചോദിച്ചത് . ബുഷ്റയുടെ ചോദ്യം കേട്ട് തുടക്കത്തിൽ ഡോക്ടർമാർ ഞെട്ടിപ്പോയെങ്കിലും പിന്നീട് അത്തരക്കാർക്ക് നൽകുന്ന പരിചരണത്തെക്കുറിച്ച് ഡോക്ടർമാർ വ്യക്തമാക്കി. മയക്കുമരുന്നിന് അടിമകളായവരുടെയും രോഗബാധിതരായ പ്രായമായവരുടെയും പുനരധിവാസത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് ബുഷ്റ നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ബുഷ്റ ബീബിയെക്കുറിച്ചുള്ള അമാനുഷിക കഥകളും കിംവദന്തികളും പാകിസ്താനിൽ പ്രചരിക്കുന്നുണ്ട് . ബുഷ്റ ബീബി അറിയപ്പെടുന്നത് തന്നെ ‘പിങ്കി പീർണി’ എന്ന പേരിലാണ് . ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകണമെങ്കിൽ ബുഷ്റ ബീബിയുടെ കുടുംബത്തിൽ നിന്നുളള ഒരാളെ വിവാഹം കഴിക്കണമെന്ന് ആത്മീയ ഗുരു നിർദേശിച്ചതായും പറയുന്നു
Comments