ലുധിയാന: അച്ഛന്റെ സ്വത്ത് വിഭജിച്ചതിന് ശേഷം ജേഷ്ഠൻ ഇളയസഹോദരനെ വെടിവച്ചു കൊന്നു. ലുധിയാനയിലെ ബസന്ത് അവന്യൂവിലാണ് സംഭവം. ഗഗൻദീപ് സിംഗാണ് മരിച്ചത്. പ്രതി പൽവീന്ദർ സിംഗാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് ഹർദീപ് സിംഗ്, പൽവിന്ദർ, ഗഗൻദീപ് എന്നിവർക്ക് അവർക്ക് അവകാശപ്പെട്ട സ്വത്ത് അവരുടെ അച്ഛൻ വിഭജിച്ച് നൽകിയിരുന്നു. പൽവീന്ദർ കുടുംബത്തോടൊപ്പം സാന്റ് ഫത്തേഹ് സിംഗിലാണ് താമസിക്കുന്നത്.ഗഗൻദീപ് മാതാപിതാക്കൾക്കും ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ബസന്ത് അവന്യൂവിലാണ് താമസിച്ചിരുന്നത്. സ്വത്ത് വിഭജിച്ചതിന്റെ പേരിൽ പൽവിന്ദർ അതൃപ്തനായിരുന്നു. തനിക്ക് കുറച്ച് വിഹിതം മാത്രമാണ് ലഭിച്ചത് എന്ന് പറഞ്ഞ അതിനെ കുറിച്ച സംസാരിക്കാൻ പൽവിന്ദർ ഗഗൻദീപിന്റെ വീട്ടിലേക്ക് പോയിരുന്നു. തർക്കത്തിനിടെയാണ് പൽവിന്ദർ ഗഗൻദീപിന്റെ നേരെ വെടിയുതിർത്തത്. മൂന്നുതവണ വെടിയുതിർത്തുകയും വെടിയുണ്ടകളിലൊന്ന് ഗഗൻദീപിന്റെ തലയിൽ തുളച്ചു കയറി. സംഭവസ്ഥലത്ത് വച്ച് തന്നെ ഗഗൻദീപ് മരിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ പോലീസുകാർ പിടികൂടിയതായി സദർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജഗ്ദേവ് സിംഗ് പറഞ്ഞു. ഇയാൾക്ക് തോക്ക് ലഭിച്ചത് എവിടെ നിന്നാണ് എന്നുളള അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments