ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ദ്വീപിലെ ജനതയ്ക്ക് എതിരെ ‘ജൈവായുധം’ പ്രയോഗിച്ചു എന്ന വിദ്വേഷ പരാമര്‍ശത്തില്‍ സിനിമാ സംവിധായിക ഐഷാ സുല്‍ത്താനയ്ക്കും , ചര്‍ച്ച സംപ്രേഷണം ചെയ്ത മീഡിയ വണ്‍ ചാനലിനുമെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു.
അഖില്‍ ഭാരതീയ ഗ്രാഹക് പഞ്ചായത്ത് സംസ്ഥാന ജോ. കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. രതീഷ് ഗോപാലന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് അയച്ച പരാതിയെത്തുടര്‍ന്നാണ് നടപടി.
ആഭ്യന്തരമന്ത്രാലയം പരാതി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കൈമാറിയിരുന്നു. വിതരണമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശ്യാം സുന്ദറാണ് പരാതിയില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ബ്രോഡ്കാസ്റ്റിങ് വകുപ്പ് അണ്ടര്‍ സെക്രട്ടറി സോണിക ഖട്ടാറിനെ ചുമതലപ്പെടുത്തിയത് .
കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചു എന്നായിരുന്നു മീഡിയ വൺ ചാനൽ ചർച്ചയ്ക്കിടെ ഐഷ സുൽത്താനയുടെ പരാമർശം. കൊറോണയെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ഒരു ജൈവായുധമായി ഉപയോഗിക്കുകയാണ് എന്ന് ഐഷ സുൽത്താനയുടെ പരാമർശത്തിനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി പരാതികൾ നൽകിയിരുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ഐഷ സുൽത്താന കൂടിക്കാഴ്ച്ച നടത്തിയിരുന്നു . ഐഷ സുൽത്താനയ്ക്ക് മുഖ്യമന്ത്രി എല്ലാ പുന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.
Comments